ലക്നൗ: പാര്‍ട്ടിയുടെ മുസ്ളീം മുഖമെന്ന് വിശേഷിപ്പിച്ചിരുന്ന നസീമുദ്ദീന് സിദ്ദിഖിയെയും മകന് അഫ്സലിനെയും മായാവതി ബിഎസ്പിയില് നിന്ന് പുറത്താക്കി.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാണ്ആരോപണം.അടുത്തിടെ വരെ മായാവതിയുടെ അടുത്തയാളായിരുന്നു സിദ്ദിഖി. നസീമുദ്ദീന് കാര്യസാധ്യങ്ങള്‍ക്ക് എത്തുന്നവരില്‍ നിന്ന് വന്‍തോതില്‍ പണം വാങ്ങിയതായും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്ര പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ വന്തോല്വിയെത്തുടര്ന്ന് കഴിഞ്ഞ മാസം മായാവതി സിദ്ദിഖിയെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് നീക്കിയിരുന്നു. സമാജ്വാദി പാര്‍ട്ടിക്കു പുറമേ ബിഎസ്പിയിലും കലാപം ഉരുണ്ടുകൂടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: