കോഴിക്കോട്: അന്തരിച്ച ചലച്ചിത്ര ഛായാഗ്രാഹകന്‍ സി. രാമചന്ദ്രമേനോന്‍ അന്ത്യാഞ്ജലി. ചാലപ്പുറത്തെ പി.കെ.എസ്. രാജ റോഡിലെ വയങ്കര വീട്ടില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ചു. സംസ്കാരം മാവൂര്‍ റോഡ് വൈദ്യുത ശ്മശാനത്തില്‍ നടന്നു.
സംവിധായകരായ വി.എം. വിനു, ഷാജൂണ്‍ കാര്യാല്‍, നിര്‍മ്മാതാവ് പി.വി. ഗംഗാധരന്, ക്യാമറാമാന്മാരായ ഹരിനായര്‍, വേണുഗോപാല്‍, ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്, ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്, മണ്ഡലം ജനറല്‍ സെക്രട്ടറി സി.പി. വിജയകൃഷ്ണന്, മുന്മേയര് എം.ഭാസ്ക്കരന്‍, കൗണ്‍സിലര്‍ അഡ്വ.പി.എം. നിയാസ് തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.
വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സി. രാമചന്ദ്ര മേനോന് ചൊവ്വാഴ്ച വൈകീട്ടാണ് മരിച്ചത്. ഉമ്മാച്ചു, ഈറ്റ, ഗാനം, ഒതേനന്റെ മകന്, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, കായംകുളം കൊച്ചുണ്ണി തുടങ്ങി മലയാളത്തിലും തമിഴിലുമായി ഇരുനൂറോളം സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചു. ആര്‍എസ്എസ് പ്രചാരകനും താന്ത്രികാചാര്യനുമായിരുന്ന മാധവ്ജി പിതൃ സഹോദരപുത്രനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: