മാഹി: പോണ്ടിച്ചേരിയില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് സംസ്ഥാന പ്രസിഡണ്ട് വി.സ്വാമിനാഥന് അഭിപ്രായപ്പെട്ടു. ബിജെപി മാഹി മണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ആര്‍ കോണ്‍ഗ്രസ,് പട്ടാളിമക്കള്‍ കക്ഷി, അണ്ണാഡിഎംകെയുടെ ഒപിഎസ് വിഭാഗം എന്നിവയുമായി സഹകരിച്ചാണ് ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തുക. പുതുച്ചേരിക്ക് സംസ്ഥാന പദവി ലഭിക്കാന്‍ അര്‍ഹതയില്ലെന്ന് അദ്ദേഹം പറഞ്ഞു. വിഭവ സമാഹരണം ഇല്ലാത്ത കേന്ദ്രഭരണ പ്രദേശത്തിന് സംസ്ഥാന പദവി ലഭിക്കുന്നത് ജനങ്ങള്‍ക്ക് ദുരിതമാണ് സമ്മാനിക്കുക. നരായണ സ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ സംസ്ഥാനത്ത് ദയനീയ പരാജയമാണ്. അക്രമങ്ങളും കൊലപാതകങ്ങളും സംസ്ഥാനത്ത് തുടര്‍ക്കഥയായി മാറിയിരിക്കുകയാണ്. ഇതുമൂലം ക്രമസമാധാനനില പൂര്‍ണ്ണമായും തകര്‍ന്നു. പ്രകടന പത്രികയില്‍ പറഞ്ഞ ക്ഷേമപദ്ധതികളൊന്നും പോണ്ടിച്ചേരിയില്‍ നടപ്പാക്കാന്‍ സര്‍ക്കാറിനു കഴിഞ്ഞിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളോട് മുഖംതിരിച്ചുനില്‍ക്കുകയാണ് സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ ഫണ്ട് നല്‍കാതെ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കുകയാണെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഗവര്‍ണ്ണര്‍ കിരണ്‍ബേദി രാഷ്ട്രീയം കളിക്കുന്നു എന്നതും വ്യാജ പ്രചരണമാണെന്നും കേന്ദ്രസര്‍ക്കാര്‍ പോണ്ടിച്ചേരിയില്‍ ഒട്ടേറെ വികസന പദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് സത്യന് കുനിയില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി തങ്കവിക്രമന്‍, വൈസ് പ്രസിഡണ്ട് ദുരൈ ഗണേശ്, വി.ശെല്‍വം, കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ജനറല്‍ സെക്രട്ടറി അഡ്വ.വി.രത്നാകരന്, കെ.പി.മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: