ചേറ്റുവ: ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ ഏത്തായ് ബീച്ചില്‍ നാല് ദിവസമായി കടര്ക്ഷോഭം രൂക്ഷം. ബുധനാഴ്ചയുണ്ടായ ശക്തമായ തിരമാലകളില്‍ വീടുകളും തെങ്ങുകളും നശിച്ചു.
ഈച്ചരന്‍ ഉണ്ണിക്കൃഷ്ണന്റെ വീടിന്റെ തറയും തെങ്ങുകളും തിരമാലയില്‍ തകര്‍ന്നു. ഉണ്ണിക്കോച്ചന്‍ വേലായുധന്റെ ഭാര്യ ശാരദയുടെ വീട്ടിലേക്ക് കടല്‍ വെള്ളം കയറി. കടുംബം മറ്റൊരിടത്തേക്ക് താമസം മാറ്റി. വീട് ഏത്നിമിഷവും തകരുമെന്ന അവസ്ഥയിലാണ്.
കഴിഞ്ഞവര്‍ഷം ഈ പ്രദേശത്ത് കടല്‍ക്ഷോഭമുണ്ടായപ്പോള്‍ ജില്ലാ കളക്ടറും ജനപ്രതിനിധികളും സന്ദര്‍ശനം നടത്തിയിരുന്നു.
എന്നാല്‍ അന്നത്തെ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. കഴിഞ്ഞ വര്‍ഷവും നിരവധി വീടുകള്‍ കടലെടുത്തിരുന്നു. ഏങ്ങണ്ടിയൂര്‍ പ്രദേശത്തെ കടലേറ്റം തടയാന്‍ അടിയന്തിര നടപടി വേണമെന്നാണ് തീരദേശവാസികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: