തൃശൂര്‍: പീച്ചി ഡാമിലെ വലതുകര കനാലില്‍ കൂടി ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് വെള്ളം തുറന്ന് വിട്ടു. രണ്ട് കനാലുകളാണ് പീച്ചി ഡാമിനുള്ളത്. ഡാമിലെ ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് ഇടതുകര കനാലില്‍ കൂടി വെള്ളം തുറന്ന് വിടാന്‍ സാധിക്കാത്ത അവസ്ഥയാണ്. വലതുകര കനാലില്‍ കൂടി വെള്ളം വിടുന്നതു കൊണ്ട് പാണഞ്ചേരി, മാടക്കത്തറ, നടത്തറ പഞ്ചായത്തുകള്‍, രാമവര്‍മപുരം പോലീസ് ക്യാമ്പ്, മെഡിക്കല്‍ കോളേജ് തുടങ്ങിയ പ്രദേശങ്ങളിലെ ജലക്ഷാമത്തിന് ചെറിയ പരിഹാരമാകും.
തൃശൂര്‍ കോര്പറേഷന് സമീപ പ്രദേശങ്ങളിലേക്കും കുടിവെള്ളം എത്തിക്കുന്നതിന് വേണ്ടി ഡാമിലെ വെള്ളം നിലനിര്‍ത്തേണ്ടത് കൊണ്ടാണ് കൂടുതല്‍ ദിവസം വെള്ളം തുറന്ന് വിടാന്‍ സാധിക്കാത്തത്.
ഡാമിലെ ജലനിരപ്പ് കുറഞ്ഞതിനെ തുടര്‍ന്ന് മുന്‍ വര്‍ഷങ്ങളില്‍ വിടുന്നതു പോലെ കനാലുകളില്‍ കൂടി വെള്ളം തുറന്ന് വിടാന്‍ സാധിച്ചില്ല. വെള്ളം വിടാത്തതിനെ തുടര്‍ന്ന് കനാലുകള്‍ക്കും പുഴയുടേയും സമീപം സ്ഥിതി ചെയ്തിരുന്ന കുടിവെള്ള പദ്ധതികളുടെ സ്രോതസുകള്‍ പൂര്‍ണമായും വറ്റിയിരുന്നു. കനാല്‍വെള്ളം ഇല്ലാത്തതിനെ തുടര്‍ന്ന് കുളങ്ങളും മറ്റ് നീര് ചാലുകളും വറ്റിയതിനെ തുടര്‍ന്ന് കാര്‍ഷിക ആവശ്യത്തിനുള്ള ജലസേജനം നടത്താന്‍ കര്‍ഷകര്‍ക്ക് സാധിക്കാത്തതുമൂലം വന്‍ കൃഷി നാശമാണ് സംഭവിച്ചിട്ടുള്ളത.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: