ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടിക്കും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനുമെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച മുന്‍മന്ത്രി കപില്‍ മിശ്ര നിരാഹാര സത്യാഗ്രഹം തുടങ്ങി. കേജ്രിവാളിനും മറ്റ് ആപ്പ് നേതാക്കള്‍ക്കും വിദേശയാത്രകള്‍ നടത്താന്‍ എവിടെ നിന്ന് പണം ലഭിച്ചെന്ന് വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് നിരാഹാരം. ഇതിന് ഉത്തരം കിട്ടാതെ ഞാന്‍ യാതൊന്നും കഴിക്കില്ല. മിശ്ര പറഞ്ഞു.
തെരഞ്ഞെടുപ്പിനു പോലും പാര്‍ട്ടിക്ക് പണമില്ലെന്നാണ് കേജ്രിവാള് പറയാറുള്ളത്. അങ്ങിെനയെങ്കില് നേതാക്കള്‍ക്ക് വിദേശയാത്രകള്‍ നടത്താന്‍ പണം എവിടെ നിന്ന് ലഭിച്ചു. മിശ്ര ചോദിച്ചു. സഞ്ജയ് സിങ്ങ്, ആഷിഷ് ഖേതന്, സത്യേന്ദര്‍ ജെയിന്, രാഘവ ഛദ്ദ, ദുര്‍ഗേഷ് പഥക്, തുടങ്ങിയവര്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ നടത്തിയ വിദേശയാത്രകള്‍ അന്വേഷിക്കണം. മിശ്ര പറഞ്ഞു.
കേജ്രിവാള് രണ്ടു കോടി കോഴ വാങ്ങിയെന്ന് ആരോപണം ഉന്നയിച്ച മിശ്ര ഇതിന് തന്റെ കൈവശം തെളിവുണ്ടെന്നും വ്യക്തമാക്കിയിരുന്നു. മിണ്ട്ര തന്റെ വസതിയിലാണ് നിരാഹാരം നടത്തുന്നത്. അതിനിടെ ഇന്നലെ വൈകിട്ട് ചില ആപ്പ് പ്രവര്‍ത്തകര്‍ മിശ്രയെ ആക്രമിച്ചു. അതിക്രമിച്ചെത്തിയ യുവാവ് മിശ്രയുടെ കരണത്തടിച്ചു. ഇയാളെ മിിശയുടെ അനുകൂലികള്‍ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: