ആലപ്പുഴ: വീട്ടില്‍ നിന്നും വിളിച്ചിറക്കി യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേരെ ആലപ്പുഴ നോര്‍ത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. ആര്യാട് അയ്യങ്കാളി ജങ്ഷന് സമീപം വാടക വീട്ടില്‍ താമസിച്ച വേളങ്ങാട്ട് ജോണിന്റെ മകന് സോണിയെ(37)യാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ ഗുണ്ടാസംഘം കൊലപ്പെടുത്തിയത്. സോണിയുടെ ഭാര്യ നല്കിയ സൂചനയെത്തുടര്‍ന്നാണ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്.
വിവാഹ വീട്ടില്‍ പോയി മടങ്ങിയെത്തിയ സോണി ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം നില്ക്കുമ്പോള് ഒരാള്‍ വീട്ടില്‍ നിന്നും വിളിച്ചിറക്കികൊണ്ടുപോവുകയായിരുന്നു. അയല്‍വീടിന്റെ സമീപത്ത് സോണിയുടെ കരച്ചില് കേട്ട് വീട്ടുകാര്‍ എത്തുമ്പോഴേയ്ക്കും അക്രമികള്‍ രക്ഷപെട്ടിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം പൂങ്കാവ് പള്ളിയില്‍ സംസ്ക്കരിച്ചു.
വാഹനങ്ങള്‍ കൂട്ടിമുട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണിതെന്ന് പോലീസ് പറയുന്നെങ്കിലും ആര്യാട് ഭാഗത്ത് കബഡി കളി സ്ഥലത്തുണ്ടായ തര്‍ക്കമാണ് അക്രമത്തിലേയ്ക്ക് നയിച്ചതെന്ന കാര്യം പോലീസ് മറച്ചുവെയ്ക്കുകയാണെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: