തൊടുപുഴ: മണക്കാട് സ്ഫോടക വസ്തു പിടികൂടി. 188 ഡിറ്റനേറ്ററുകളും 41 പശയുമാണ് പിടിച്ചെടുത്തത്. ഇന്നലെ ഉച്ചയോടെ തൊടുപുഴ എസ്.ഐക്ക് ലഭിച്ച രഹ്യവിവരത്തെത്തുടര്ന്നാണ് പോലീസ് മണക്കാട് പുഷ്പ ഡ്രൈവിങ് സ്കൂളിന് സമീപത്തുള്ള പുരയിടത്തിലെത്തിയത്. റിട്ട. പോസ്റ്റുമാസ്റ്ററുടെ പുരയിടത്തില്‍ നടത്തിയ തെരച്ചിലിനിടെ ചാക്കില്‍ ഒളിപ്പിച്ച നിലയില്‍ ഡിറ്റനേറ്റര്‍ കണ്ടെത്തുകയായിരുന്നു.
പോലീസ് ഇവ ശേഖരിച്ച് സ്റ്റേഷനിലെത്തിച്ചു. പ്രദേശത്ത് വാടകയ്ക്ക് താമസിക്കുന്നവരെ ചുറ്റിപ്പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കാനുള്ള നടപടികള്‍ ഉടന്‍ കൈക്കൊള്ളുമെന്ന് തൊടുപുഴ എസ്ഐ അറിയിച്ചു. പാറപൊട്ടിയ്ക്കുന്നതിനായി ശേഖരിച്ച സ്ഫോടക വസ്തുക്കളാണ് പിടിച്ചെടുത്തതെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: