കട്ടപ്പന : ദേശീയപാതയുടെ സംരക്ഷണഭിത്തി തകര്‍ന്നിട്ട് നാളുകളായിട്ടും നന്നാക്കുന്നില്ല. തോപ്രാംകുടി- കട്ടപ്പന റോഡില്‍ അമലഗിരിക്കും ഉദയഗിരി കൈരളി പടിക്കുമിടയിലാണ് സംരക്ഷണഭിത്തി തകര്‍ന്ന് റോഡ് അപകടാവസ്ഥയില്‍ സ്ഥിതി ചെയ്യുന്നത്. കുമരകം- കമ്പം ദേശീയ പാതയില്പ്പെടുന്നതാണ് ഈ റോഡ്.
സ്കൂള്‍ വാഹനങ്ങളും ബസുകളും ചരക്കുവാഹനങ്ങളും ഉള്‍പ്പെടെ നിത്യേന ആയിരക്കണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന വഴിയാണിത്. റോഡരിക് കാടുകയറിക്കിടക്കുന്നതിനാല്‍ സംരക്ഷണഭിത്തി തകര്‍ന്നത് കാണാന്‍ കഴിയില്ല. നാട്ടുകാര്‍ കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ച് റിബണ്‍ വലിച്ചുകെട്ടി അപകട മുന്നറിയിപ്പ് നല്കിയിയിട്ടുണ്ടെങ്കിലും രാത്രികാലത്ത് ഇത് കാണാനും കഴിയില്ല. തോപ്രാംകുടി മുതല്‍ പള്ളിക്കാനം വരെയുള്ള ഭാഗങ്ങളില്‍ അപകടങ്ങള്‍ പതിവ് സംഭവമാണ്. മാസങ്ങള്‍ക്കുമുമ്പ് കാര്‍ അപകടത്തില്‍പ്പെട്ട് അഞ്ചുപേര്‍ ഇവിടെ മരിച്ചിരുന്നു. അനാസ്ഥ വെടിഞ്ഞ് റോഡിന്റെ ശോച്യവസ്ഥ പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: