മംഗളാദേവി: മംഗളാദേവി ക്ഷേത്ര പുനരുദ്ധാരണത്തിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയെ സമീപിക്കുന്നു. ക്ഷേത്രം വനപ്രദേശത്തായതിനാലാണ് ബോര്‍ഡിന്റെ നീക്കം. നിലവില്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് വനം വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്താണ്. ക്ഷേത്രത്തിലേക്കുള്ള റോഡ് നിര്‍മ്മാണത്തിനും വനം വകുപ്പിന്റെ അനുമതി ആവശ്യമാണ്. ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ക്ഷേത്രം ശിലായുഗ കാലത്തിന്റെ തിരുശേഷിപ്പുകളായാണ് ഇപ്പോള്‍ നിലകൊള്ളുന്നത്.
കേരള- തമിഴ്നാട് സര്‍ക്കാരുകള്‍ അവകാശവാദം ഉന്നയിക്കുന്ന ക്ഷേത്രം തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ അധീനതയിലുള്ള പ്രദേശത്താണ്. ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ നാല് അതിരുകളും കേരള വന പ്രദേശത്ത്. അതുകൊണ്ട് ക്ഷേത്രത്തിന്റെ പൂര്‍ണ്ണ ചുമതലയും അധികാരവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിക്ഷിപ്തം. ശബരിമല ക്ഷേത്രത്തിന്റെ നവീകരണം പോലെ മംഗളാദേവി ക്ഷേത്രത്തിന്റെ നവീകരണത്തിലും വനം-വന്യജീവി വകുപ്പിന്റെ അനുമതി ആവശ്യം. പെരിയാര്‍ വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ പരിധിയില്‍ വരുന്ന പ്രദേശത്താണ് മംഗളാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
നവീകരണത്തിന് സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ച് സുപ്രീം കോടതിയെ സമീപിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. ദേവസ്വം മന്ത്രി, മുഖ്യമന്ത്രി എന്നിവരുമായി ആലോചിച്ച് മാത്രമെ തുടര്‍ നടപടികള്‍ സ്വീകരിക്കൂയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: