മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നാലാംഘട്ടം സ്ഥലമെടുപ്പ് നടപടി പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് സ്ഥലം ഉടമകള്‍ തഹസീല്‍ദാറുടെ ഓഫീസ് ഉപരോധിച്ചു. ഇന്നലെ രാവിലെ പത്തോടെ എത്തിയ ഇരുപത്തഞ്ചോളം സ്ഥല ഉടമകളാണ് മട്ടന്നൂര്‍ ഗവ.ആശുപത്രി റോഡില്‍ പ്രവര്‍ത്തിക്കുന്ന തഹസീല്ദാര്ഓഫീസ് ഉപരോധിച്ചത്. വിമാനത്താവളത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് ഒരു വര്‍ഷംമുമ്പേ കീഴല്ലൂര്‍ പഞ്ചായത്തിലെ കൊതേരി, മാണിയേരി മൂലയില്‍ നടപടികള്‍ ആരംഭിച്ചിരുന്നു. 142.64 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ സര്‍വ്വേ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുകയും സ്ഥലത്തിന്റെ രേഖകള്‍ കൈമാറുകയും ചെയ്തിരുന്നു. എട്ട്മാസംമുമ്പേ സ്ഥലം ഉടമകള്‍ സമ്മതപത്രം നല്‍കിയെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. സ്ഥലം ഉടമകള്‍ നിരന്തരം ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും സര്‍വ്വേ ഉദ്യോഗസ്ഥര്‍ പല മുടന്തന്‍ ന്യായങ്ങളും പറഞ്ഞ് ഉടമകളെ ബുദ്ധിമുട്ടിക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ചാണ് സ്ഥലമുടമകള്‍ ഉപരോധത്തിനെത്തിയത്. എല്‍എ ഡെപ്യൂട്ടി കലക്ടര്‍ ഗംഗാധരന്, തഹസീല്‍ദാര്‍ ഗോപിനാഥ് എന്നിവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പ്രശ്നങ്ങള്‍ ഉടന്‍പരിഹരിക്കുമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. സമരത്തിന് പി.ഇ.നാരായണന് നമ്പ്യാര്‍, കെ.പുരുഷോത്തമന്, എം.സദാനന്ദന്, വി.പ്രകാശന്, സി.നിസാം, മായിന്‍ ഹാജി, മുഹമ്മദലി തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: