മുണ്ടക്കയം: ദീര്‍ഘകാലമായി മുണ്ടക്കയം നിവാസികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മുണ്ടക്കയം ബൈപ്പാസ് നിമ്മാണജോലികള് ഇഴഞ്ഞു നീങ്ങുന്നതായി ആക്ഷേപം. ഒന്നരപതിറ്റാണ്ടുകാലമായി മുണ്ടക്കയത്തെ ഗതാതാഗത കുരുക്കൊഴിവാക്കാന്‍ തയ്യാറാക്കിയ പദ്ധതിക്ക് അനക്കം വച്ചത് രണ്ടു വര്‍ഷം മുന്‍പാണ്. നിര്‍മ്മാണ ജോലികളുടെ തുടക്കം ധൃതഗതിയിലായിരുന്നതിനാല് ജനങ്ങളില്‍ ഏറെ പ്രതീക്ഷ നല്കി.
14.2കോടി രൂപയായിരുന്നു പദ്ധതിക്കു അനുവദിച്ച തുക. ഇതില്‍ 12.7കോടി രൂപ നിര്‍മ്മാണ ജോലികള്‍ക്കും ബാക്കി വാട്ടര്‍ അതോറിറ്റിക്കും നല്കുകയെന്നതായിരുന്നു വ്യവസ്ഥ. ഇതനുസരിച്ചു വാട്ടര്‍ അതോറിറ്റിയുടെ വാട്ടര്‍ ടാങ്ക് മാറ്റി സ്ഥാപിക്കുന്നതടക്കമുളള ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്ന പ്രഖ്യാപനം ഇപ്പോഴും വാക്കിലൊതുങ്ങിയിരിക്കുകയാണ്. മണിമലയാറിലേക്കുളള ചെറിയ തോടിന്റെ കരകള്‍ കൂട്ടിമുട്ടിക്കാന്‍ പാലം നിര്‍മ്മിച്ചു സൗന്ദര്യവല്കരിച്ചുളള പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. എന്നാല്‍ പാലം നിര്‍മ്മാണം നടത്തിയെങ്കിലും തുടര്‍ജോലികള്‍ ഇഴയുകയാണ്. കൈവരി നിര്‍മ്മാണത്തിന്റെ പേരിലാണ് ഇപ്പോള്‍ പദ്ധതിക്കു കാലതാമസം സൃഷ്ടിക്കുത്. റോഡ് നിര്‍മ്മാണം ധൃതഗതിയില്‍ നടന്നപ്പോള്‍ ബാക്കി ജോലികളും അതേ വേഗതയിലായിരിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. കരാറുകാരന്റെ അനാസ്ഥയാണ് ഇപ്പോള്‍ ജോലിയുടെ പ്രതിസന്ധിക്കു ഇടയാക്കിയിരിക്കുന്നത്. ജനപ്രതിനിധികളുടെ ഇടപെടലാണ് പദ്ധതിക്കു തടസ്സമാവുന്നതെന്ന വ്യാജപ്രചരണം കരാറുകാരുടെ ചില ഇടനിലക്കാര്‍ നടത്തിയിരുന്നു. വാട്ടര്‍ അതോറിറ്റി ടാങ്ക് മാറ്റി സ്ഥാപിക്കാന്‍ തയ്യാറാവാത്തതും ജനപ്രതിനിധികളുടെ ഇടപെടലാണെന്ന പ്രചരണം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: