കൊച്ചി: എസ്സി-എസ്ടി വിഭാഗത്തിലുള്ളവരുടെ നിയമനത്തിന് യോഗ്യതകളില്‍ ഇളവു നല്കാന് പൊതുമേഖലാ സ്ഥാപന മേധാവികള്‍ക്ക് അധികാരമുണ്ടെങ്കിലും പിഎസ്സിക്ക് ഇക്കാര്യം ഏകപക്ഷീയമായി തീരുമാനിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കെഎസ്ആര്‍ടിസിയിലെ പെയിന്റര്‍ ഗ്രേഡ് രണ്ട് തസ്തികയിലേക്കുള്ള നിയമനത്തിന് അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണമെന്നിരിക്കെ ഇതു പാലിക്കാതെ നിയമനം നടത്തിയെന്നാരോപിച്ച് കോഴിക്കോട് സ്വദേശി കെപി പ്രദീപന് ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളിലുള്ളവരുടെ നിയമനത്തിന് യോഗ്യതയില്‍ ഇളവു നല്കാന് പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവികള്‍ക്ക് സര്‍ക്കാര്‍ അധികാരം നല്‍കിയിട്ടുണ്ടെന്നും ഇതനുസരിച്ച് ഇളവു നല്കി നിയമനം നടത്തിയതാണെന്നായിരുന്നു പിഎസ്സിയുടെ വാദം. എന്നാല്‍ പെയിന്റര്‍ തസ്തികയിലേക്കുള്ള നിയമനത്തിന് ഇളവു നല്കാന് കെഎസ്ആര്‍ടിസി തീരുമാനിച്ചിരുന്നില്ല.
പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസി ഇത്തരമൊരു നിര്‍ദേശം നല്‍കാതെ പിഎസ്സി ഏകപക്ഷീയമായി യോഗ്യതയില്‍ ഇളവു നല്കി നിയമനം നടത്തിയത് നിയമപരമല്ലെന്ന് ഹൈക്കോടതി പറഞ്ഞൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: