കൊച്ചി: മൂന്നാറിലെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് നടന്ന ബാങ്ക് വായ്പാ തട്ടിപ്പുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. വ്യാജരേഖകളുടെ അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ കൈയേറ്റക്കാര്‍ക്ക് കോടിക്കണക്കിന് രൂപ വായ്പ നല്‍കിയത്. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആര്‍ബിഐയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.
ഈ മാസം 14ന് ബിജെപി എംപിമാര്‍ മൂന്നാര്‍ സന്ദര്‍ശിച്ച് കൈയേറ്റങ്ങളെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് കേന്ദ്രപരിസ്ഥിതി മന്ത്രിക്ക് സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസംഘം മൂന്നാര്‍ സന്ദര്‍ശിക്കും. സംസ്ഥാന സര്‍ക്കാര്‍ കൈയേറ്റക്കാരുടെ കൂടെയാണ്.
എന്നാല്‍, കൈയേറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ബിജെപി വിട്ടുവീഴ്ചയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: