കൊച്ചി: റേഷന്‍ വാതില്‍പ്പടി വിതരണവുമായി ബന്ധപ്പെട്ട് തൂക്കത്തിലുണ്ടായ തട്ടിപ്പുകള്‍ തടയാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് നടപടി തുടങ്ങി. സപ്ലൈകോ ഗോഡൗണുകളില്‍ വിതരണം നിരീക്ഷിക്കാന്‍ റേഷനിങ് ഇന്‍സ്പെക്ടര്‍(ആര്‍ഐ)മാരെ നിയമിച്ചു. സപ്ലൈകോയുടെ ഗോഡൗണുകളില്‍ നിന്ന് സാധനങ്ങള്‍ ലോറിയില്‍ കയറ്റുമ്പോഴുള്ള മുഴുവന്‍ വിവരങ്ങളും ആര്‍ഐമാര്‍ രജിസ്റ്ററില്‍ സൂക്ഷിക്കണം.
കയറ്റുന്ന ഭക്ഷ്യധാന്യത്തിന്റെ ഇനം, ചാക്കുകളുടെ എണ്ണം, ഓരോ ചാക്കിന്റെയും തൂക്കം, ഭക്ഷ്യധാന്യം വിതരണം ചെയ്യേണ്ട റേഷന്‍ കടയുടെ നമ്പര്‍, സാധനം കയറ്റുന്ന വാഹനത്തിന്റെ നമ്പര്‍, ഡ്രൈവറുടെ പേര്, സാധനം കയറ്റിവിടുന്ന സമയം എന്നിവ രേഖപ്പെടുത്തിയാണ് വിതരണം. റേഷന്‍ കടകളില്‍ സാധനങ്ങളെത്തിക്കുമ്പോഴും തൂക്കം കൃത്യമാണെന്ന് വ്യാപാരികളെ ബോധ്യപ്പെടുത്തണം. വിതരണത്തിനുള്ള റേഷന്‍ സാധനങ്ങളുടെ വിവരം റേഷന്‍ ഡിപ്പോയില്‍ പ്രദര്‍ശിപ്പിക്കുകയും വേണം. റേഷന്‍ വിതരണം കൃത്യമായി നടന്നില്ലെങ്കില്‍ നോഡല്‍ ഏജന്‍സി എന്ന നിലയില്‍ സപ്ലൈകോ ഉത്തരവാദിയായിരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഭക്ഷ്യധാന്യത്തിന്റെ തൂക്കം കുറച്ച് വാതില്‍പ്പടി വിതരണം സപ്ലൈകോയിലെ ഒരു കൂട്ടം ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുന്നതായി റേഷന്‍ വ്യാപാരികള്‍ സര്‍ക്കാറിനോട് പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടറുടെ നിര്‍ദേശമനുസരിച്ചാണ് നിരീക്ഷണത്തിനായി റേഷനിങ് ഇന്‍സ്പെക്ടര്‍മാരെ നിയമിച്ചിട്ടുള്ളത്.
ദേശീയ ഭക്ഷ്യഭദ്രതാ നിയമവുമായി ബന്ധപ്പെട്ട റേഷന്‍ വിതരണത്തിന്റെ നോഡല്‍ ഏജന്‍സിയായി സപ്ലൈകോയെ ചുമതല ഏല്‍പ്പിച്ചതില്‍ സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥരും കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കം നിലനില്‍ക്കെയാണ് സിവില്‍ സപ്ലൈസ് കോര്പറേഷന് (സപ്ലൈകോ)കീഴിലുള്ള ഗോഡൗണുകളില്‍ സിവില്‍ സപ്ലൈസ് വകുപ്പിന് കീഴിലെ ആര്ഐമാരെ നിരീക്ഷണത്തിന് നിയമിച്ചിട്ടുള്ളത്.
കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ഇപ്പോള്‍ റേഷന്‍ വാതില്‍പ്പടി വിതരണം തുടങ്ങിയിട്ടുള്ളത്. മറ്റു ജില്ലകളില്‍ അടുത്ത ഘട്ടത്തിലേ റേഷന്‍ കടകളില്‍ നേരിട്ട് സാധനങ്ങളെത്തിക്കുന്ന വാതില്‍പ്പടി വിതരണം തുടങ്ങുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: