കൊച്ചി: കമ്മ്യൂണിസ്റ്റുകാര്‍ക്ക് മനുഷ്യത്വത്തിന്റെയും ആദര്‍ശത്തിന്റെയും മുഖം നഷ്ടമായെന്നും മുതലാളിമാര്‍ക്കു വേണ്ടിയാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ ജന്മശതാബ്ദി ആഘോഷ സമിതിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇപ്പോള്‍ വരട്ടു പ്രത്യയശാസ്ത്രമാണ്. മാര്‍ക്സ്, പി. കൃഷ്ണപിള്ള എന്നിവരെപ്പോലും മാതൃകയാക്കാന്‍ കഴിയാത്തവിധം പാര്‍ട്ടിയും കേരള ഭരണവും അധ:പതിച്ചു. മാര്‍ക്സിന്റെ പടം വെക്കാന്‍ പോലും യോഗ്യതയില്ലാത്തവരായി. കോണ്‍ഗ്രസിന്റെയും അവസ്ഥ ഇതുതന്നെ. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും പേരില്‍ ഓരോ ഫോറങ്ങളുണ്ടാക്കുകയാണവര്. ഓരോരുത്തര്‍ക്കും ഓരോ നേതാക്കളാണ് മാതൃക. എന്നാല്‍, ബിജെപിക്ക് മാതൃകയാക്കാന്‍ പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ മാത്രമേയുള്ളൂ. കുമ്മനം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന് പച്ചക്കള്ളമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇടിക്കട്ടയും മാരകായുധങ്ങളും നിര്‍മ്മാണ സാമഗ്രിയാണെന്ന് കണ്ടുപിടിച്ച ഒരേയൊരാളും പിണറായിയാണ്. സുപ്രീംകോടതിയില്‍ മാപ്പു പറഞ്ഞില്ലെന്ന നുണയും മുഖ്യമന്ത്രി പറഞ്ഞു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറിമാരായ എ.എന്‍. രാധാകൃഷ്ണന്, എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്, സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം. ഗണേഷ്, ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: