ടൂറിന് (ഇറ്റലി): ബ്രസീലിയന്‍ വിംഗ് ബാക്ക് ഡാനി ആല്‍വെസിന്റെ വിസ്മയ ഗോളില്‍ യുവന്റസ് ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ കടന്നു.രണ്ടാം പാദ സെമിയില്‍ അവര്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് മൊണാക്കോയെ പരാജയപ്പെടുത്തി.ഇരു പാദങ്ങളിലുമായി യുവന്റസിന് 4- 1ന്റെ വിജയം.
ഇരുപത്തിയഞ്ചു വാര അകലെ നിന്ന് ആല്‍വെസ് തൊടുത്തുവിട്ട ഷോട്ട് ഏവരെയും അത്ഭുതപ്പെടുത്തി മോണാക്കായുടെ വലയില്‍ കയറി നിന്നു. തുടക്കത്തില്‍ തന്നെ മരിയോ മന്സുക്കിക്ക് ഗോള്‍ നേടി യുവന്റസിനെ മുന്നിലെത്തിച്ചിരുന്നു.
ഇടവേളയ്ക്കുശേഷം മോണാക്കോയുടെ ടീനേജ് സൂപ്പര്‍ സ്റ്റാര്‍ കിലിയന്‍ മാപ്പി ഒരുഗോള്‍ മടക്കി. ആദ്യ പാദത്തില്‍ യുവന്റസ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വിജയം നേടിയിരുന്നു.
മൂന്ന് വര്‍ഷത്തിനുളളില്‍ ഇതു രണ്ടാം തവണയാണ് യുവന്റസ് ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ കടക്കുന്നത്. റയല്‍ മാഡ്രിഡും അത്ലറ്റിക്കോ മാഡ്രിഡും തമ്മിലുളള സെമിഫൈനലിലെ വിജയികളെയാണ് ഫൈനലില്‍ യുവന്റസ് എതിരിടുക. അടുത്ത മാസം മൂന്നിന് കാര്ഡിഫിലാണ് കലാശക്കളി.
യുവന്റസ് ഇതു ഒമ്പതാം തവണയാക് ചാമ്പ്യന്‍സ് ലീഗിന്റെ കിരീടപേരാട്ടത്തിന് അര്‍ഹത നേടുന്നത്.2015 ല്‍ യുവന്റസ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.
കഴിഞ്ഞയാഴ്ച ആദ്യ പാദ സെമിയില്‍ കളിച്ച ടീമില്‍ ഒരു മാറ്റം വരുത്തിയാണ് കോച്ച് മസിലിയാനോ അലിഗ്രി യുവന്റസിനെ കളിത്തിലിറക്കിയത്. ക്ലോഡിയോ മാര്ച്ചിസിയോയ്ക്ക് പകരം സസ്പെന്ഷന് കഴിഞ്ഞെത്തിയ ജര്‍മന്‍ മധ്യനിരക്കാരന് സമി ഖേദിരയെ ഇറക്കി.എന്നാല്‍ പത്തു മിനിറ്റില്‍ തന്നെ പരിക്കേറ്റ സമിയെ മാറ്റി ഖേദരിയെ ഇറക്കേണ്ടിവന്നു.അതേസമയം മോണാക്കോ പരിക്കേറ്റ നബി ഡിറാറിന് പകരം ബെഞ്ചമിന്‍ മെന്‍ഡിയെ കളിത്തിലിറക്കി.
ആദ്യപാദത്തില്‍ രണ്ടു ഗോളിന് തോറ്റ മോണാക്കോ മത്സരത്തിന്റെ തുടക്കത്തില്‍ തകര്‍ത്തുകളിച്ചു. അഞ്ചാം മിനിറ്റില്‍ അവരൂടെ ടീനേജ് സൂപ്പര്‍ സ്റ്റാര്‍ മാപ്പി യുവന്റസ് ഗോളിയെ കീഴ്പ്പെടുത്തി.പക്ഷെ ലൈന്‍ റഫറി ഓഫ് സൈഡ് വളിച്ചു.
ആദ്യ പതിനഞ്ചു മിനിറ്റുകള്‍ക്കുശേഷമാണ് യുവന്റസ് ഒത്തിണക്കത്തോടെ കളിച്ചത്.പാവ്വോ ഡൈബാലയും ഗോണ്‍സാലോ ഹിഗ്വയ്നും പലതവണ മോണാക്കോ ഗോളിയെ മികച്ച ഷോട്ടുകളിലൂടെ പരീക്ഷിച്ചു.ഇടവേളയക്ക് 12 മിനിറ്റുശേഷിക്കെ യുവന്റസ് ആദ്യ ഗോള്‍ നേടി. ഡൈബാലയുടെ കാലുകളില്‍ നിന്ന് പന്തുവാങ്ങി മുന്നേറിയ ആല്‍വെസ് അത് മന്സുകിക്ക് നല്കി. മന്സുകിക്ക് പോസ്റ്റിലേക്ക് നിറയൊഴിച്ചെങ്കിലും പ്രതിരോധനിരക്കാരനില്‍ തട്ടി തെറിച്ചു. പക്ഷെ പന്തു വീണ്ടു മന്കുകിക്കിന്റെ കാലുകളില്‍ എത്തി.അനായാസം അതു പോസ്റ്റിലേക്ക് തിരിച്ചുവിട്ടു.
ആദ്യപകുതിയുടെ അവസാന നിമിഷങ്ങളിലാണ് ആല്‍വെസിന്റെ വിസ്മായ ഗോള്‍ പിറന്നത്.ഗോള്‍ മുഖത്തിന് വളരെ അടുത്തുനിന്ന് ഡൈബാല തൊടുത്തുവിട്ട ഷോട്ട് മോണാക്കോയുടെ സുബാസിക്ക് തട്ടിയകറ്റി.പന്തു നേരെ ആല്‍വെസിന്റെ ബൂട്ടിലാണെത്തിയത്.25 വാര അകലെനിന്നുളള ഷോട്ട് വലയില്‍ കയറി.
തുടക്കത്തിലെ മികവിനുശേഷം തകര്‍ന്നുപോയ മോണാക്കോ രണ്ടാം പകുതില്‍ ആശ്വാസ ഗോള്‍ കണ്ടെത്തി. പോര്‍ച്ചുഗല്‍ മധ്യനിരക്കാരന് ജാവോ മോട്ടിനോയാണ് ഗോളിന് വഴിയൊരുക്കിയത്.
ഇടതു വിംഗില്‍ നിന്ന് ജാവോ നീട്ടിക്കൊടുത്ത പന്ത് ടീനേജ് താരം മാപ്പി യുവന്റസിന്റെ പോസ്റ്റിലേയ്ക്ക് അടിച്ചുകയറ്റി. ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ (18 വയസും 140 ദിവസവും ) കളിക്കാരനെന്ന റെക്കോര്‍ഡ് ഇതോടെ മാപ്പിക്ക് സ്വന്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: