കൊച്ചി: കലൂര്‍ പാവക്കുളം മഹാദേവ ക്ഷേത്രത്തിലെ മേടപൗര്ണമി പൊങ്കാലയ്ക്ക് സമാപനംകുറിച്ച് പാര്‍വതീദേവിക്ക് ആയിരക്കണക്കിന് സ്ത്രീകള്‍ പൊങ്കാല അര്‍പ്പിച്ചു. കലൂര്‍ ജംഗ്ഷന് മുതല്‍ പേരണ്ടൂര്‍ റോഡില്‍ ഇരുവശവും പൊങ്കാല അടുപ്പുകള്‍ നിറഞ്ഞു. ക്ഷേത്രസന്നിധിയില്‍ രാവിലെ ഒന്‍പതിന് തലപ്പൊങ്കാല സമര്‍പ്പണവുമുണ്ടായിരുന്നു.
മേല്‍ശാന്തി ഡോ.കെ. നരേന്ദ്രനാഥ് അടികളുടെ സഹോദരി രജിതാദേവി ആദ്യ പൊങ്കാല അര്‍പ്പിച്ചു. തുടര്‍ന്ന് മേല്‍ശാന്തിയുടെ കാര്‍മ്മികത്വത്തില്‍ പൊങ്കാല അടുപ്പില്‍ നിന്ന് 18 നിലവിളക്കുകളിലേക്ക് ദീപം പകര്‍ന്നു. ഭക്തര്‍ തയ്യാറാക്കിയ നിവേദ്യത്തില്‍ പൂജാരിമാര്‍ പൊങ്കാല തീര്‍ത്ഥം തളിച്ചു. പ്രസാദ ഊട്ടുമുണ്ടായിരുന്നു.
രാവിലെ അഞ്ചിന് മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. പൊങ്കാല ഉത്സവത്തിന് ക്ഷേത്ര സമിതിയുടെ നേതൃത്വത്തില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിരുന്നതായി ജനറല്‍ കണ്‍വീനര്‍ കെപി. മാധവന് കുട്ടിയും ക്ഷേത്ര സമിതി പ്രസിഡന്റ് കെ.എ.എസ്. പണിക്കര്‍ എന്നിവര്‍ അറിയിച്ചു. പൊങ്കാല സമിതി പ്രസിഡന്റ് ലീനാ വിശ്വനാന്‍, ജനറല്‍ സെക്രട്ടറി ലതാ നന്ദകുമാര്‍, ഒ. ഉണ്ണികൃഷ്ണ മേനോന്, സുയന്തി മുരളീധരന്, സി. രാമകൃഷ്ണന്, കെ.എ. വിശ്വനാഥന്, പി.ഡി. സോമകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: