പത്തനംതിട്ട: വേനല്‍ച്ചൂട് കടുത്തതോടെ വന്യമൃഗങ്ങള്‍ ഉള്‍ക്കാട്ടില്‍ നിന്നും മനുഷ്യവാസപ്രദേശങ്ങളിലേക്ക് ഇറങ്ങുന്നു. ശബരിമല, റാന്നി, കോന്നി എന്നീ വനമേഖലകളിലാണ് മൃഗങ്ങള്‍ കാടിറങ്ങുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി പമ്പ മേഖലയില്‍ ഇറങ്ങിയ കടുവയുടെ ദൃശ്യങ്ങള്‍ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. പന്തളം രാജ മണ്ഡപത്തിനടുത്ത് തീര്ത്ഥാടകപാതയിലാണ് കടുവയുടെ സാന്നിധ്യമുണ്ടായതെന്ന് ഡിഎസ്പി പി. കെ. ജഗദീഷ് പറഞ്ഞു. അടുത്തുളള ഉറവയില്‍ നിന്ന് വെളളം കുടിച്ച ശേഷം കടുവ തിരികെ വനത്തിലേക്ക് കയറിപ്പോയതായി ദൃശ്യങ്ങളിലുണ്ട്. 8നും ഒമ്പതിനും ഇടയ്ക്കു പ്രായമുളള പെണ്കടുവയാണിതെന്ന് വനപാലകര്‍ പറയുന്നു.
വേനല്‍ കടുക്കുന്ന മാസങ്ങളില്‍ കോന്നിയിലും സമീപപ്രദേശങ്ങളിലും മനുഷ്യവാസമുളള ഇടങ്ങളില്‍ വന്യമൃഗങ്ങള്‍ വെളളം തേടിയെത്തുന്നത് പതിവാണ്. പക്ഷേ പരിഭ്രാന്തരായ ജനങ്ങള്‍ ഇവയെ കൊല്ലുകയാണ് പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: