കൊച്ചി: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ കേരളത്തില്‍ പ്രചരിപ്പിക്കുന്നത് അഫ്ഗാനിസ്ഥാനിലുള്ള മലയാളിയെന്ന് എന്‍ഐഎ.
കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ റാഷിദാണ് സമൂഹമാധ്യമ ഗ്രൂപ്പുകള്‍ കൈകാര്യം ചെയ്യുന്നതെന്നും ഇയാളെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായവും തേടിയിട്ടുണ്ടെന്നും എന്‍ഐഎ അറിയിച്ചു.
കഴിഞ്ഞദിവസം വാട്സാപ്പ് ഗ്രൂപ്പായ മെസേജ് ടു കേരളയില്‍ സമ്മതമില്ലാതെ ചേര്‍ത്തുവെന്നും തീവ്രവാദ സന്ദേശങ്ങള്‍ ലഭിച്ചുവെന്നും കാട്ടി കാസര്‍ഗോഡ് സ്വദേശി ഹാരിസ് പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഗ്രൂപ്പില്‍ നിന്നു ലഭിച്ച ശബ്ദസന്ദേശങ്ങള്‍ ഉള്‍പ്പെടെ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: