റായ്പൂര്‍: ഛത്തീസ്ഗഢിലെ പന്ഖജോര് അതിര്‍ത്തിയില്‍ രക്ഷാസേനയും (ബിഎസ്എഫ്) മാവോയിസ്റ്റുകളും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍. വ്യാഴാഴ്ച രാവിലെ ഏഴിന് തുടങ്ങിയ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
ഏപ്രില്‍ 24ന് സുക്യില് 24 സി.ആര്.പി.എഫ് ജവാന്മാരെ മാവോയിസ്റ്റുകള്‍ വധിച്ചതിനു പിന്നാലെ നടക്കുന്ന ഏറ്റവും പുതിയ സൈനിക നീക്കമാണിത്. ഇതേതുടര്‍ന്നു പ്രദേശത്ത് പോലീസ് കനത്ത ജാഗ്രത നിര്‍ദേശം നല്കി.
ഏപ്രില്‍ 24ന് സുക്മയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 25 സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഛത്തീസ്ഗഡില്‍ സിആര്‍പിഎഫ് നടത്തിയ പരിശോധനയില്‍ ഒന്‍പത് പേരെ അറസ്റ്റു ചെയ്തിരുന്നു.
മാവോയിസ്റ്റുകളുമായുള്ള ഏറ്റമുട്ടല്‍ രൂക്ഷമായതിനെ തുടര്‍ന്ന് മാവോവാദികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ ലക്ഷ്യമിടുന്ന നടപടിയ്ക്ക് തുടക്കം കുറിയ്ക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് വീണ്ടും ആക്രമണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: