കൊട്ടിയൂര്‍: ദക്ഷിണകാശി എന്നറിയപ്പെടുന്ന കൊട്ടിയൂര്‍ ക്ഷേത്രത്തിലെ വൈശാഖ മഹോത്സവത്തിന്റെ ആദ്യ ചടങ്ങുകളിലൊന്നായ പ്രക്കുഴം ചടങ്ങ് ഇന്നലെ നടന്നു. വൈശാഖ ഉത്സവ ചട്ടങ്ങളും കര്‍മ്മങ്ങളും അളവുകളും നാളുകളും നിശ്ചയിക്കുന്ന പ്രധാന ചടങ്ങാണിത്. മെയ് 31 ന് ആദ്യചടങ്ങായ നീരെഴുന്നള്ളത്ത് നടക്കും. ജൂണ്‍ ആറിനാണ് നെയ്യാട്ടം. ഭണ്ഡാരം എഴുന്നള്ളത്ത് 7 നും തിരുവോണം ആരാധന 14 നും ഇളനീര്‍വെപ്പ് 16, ഇളനീരാട്ടം 17, രേവതി ആരാധന-19, രോഹിണി ആരാധന-22ഷ തിരുവാതിര ചതുശ്ശതം-24, പുണര്‍തം ചതുശ്ശതം-25, ആയില്ല്യം ചതുശ്ശതം-27, മകം കലംവരവ്-28, കലപൂജ-29, അത്തം ചതുശ്ശതം, വാളാട്ടം- ജുലൈ 1, തൃക്കലശാട്ട്-2 എന്നിങ്ങനെയാണ് പ്രധാന ഉത്സവ ദിനങ്ങള്‍.
ഇന്നലെ നടന്ന പ്രക്കൂഴത്തിന്റെ ഭാഗമായി മണത്തണയില്‍ ദൈവത്തെ കാണല്‍ എന്ന ചടങ്ങ് നടന്നു. ചടങ്ങില്‍ സ്ഥാനികരായ ഒറ്റപ്പിലാന്, കാടന്‍ തുടങ്ങിയ കുറിച്യ സമുദായ സ്ഥാനികരും ക്ഷേത്ര അടിയന്തര യോഗക്കാരും പങ്കെടുത്തു. ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിലും ആയില്ല്യാര്‍ കാവിലുമാണ് പ്രാക്കുഴം ചടങ്ങുകള്‍ നടന്നത്. അവില് അളവ്, അരിയളവ് എന്നിവ ഇക്കരെ ക്ഷേത്രത്തിലേ കൂത്തോട് എന്ന സ്ഥലത്തും നെല്ലളവ് ക്ഷേത്ര ശ്രീകോവിലിനു മുന്നില്‍വെച്ചും നടത്തി. ഇക്കരെ ക്ഷേത്ര സന്നിധാനത്തും മന്ദംചേരിയില്‍ അക്കരെ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുമായി ഒറ്റപ്പിലാന്, കാടന്‍, പുറങ്കലയന്‍, കൊല്ലന്, ആശാരി എന്നീ സ്ഥാനികര്‍ ചേര്‍ന്ന് തണ്ണീര്‍കുടി എന്ന ചടങ്ങ് നടത്തി. രാത്രി ആയില്ല്യാര്‍ കാവില്‍ ഗൂഡപൂജയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: