ന്യൂദല്‍ഹി: ശ്രീലങ്കന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യാത്രതിരിച്ചു. രണ്ടുവര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് താന്‍ ലങ്ക സന്ദര്‍ശിക്കുന്നത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉറച്ച ബന്ധമാണ് വ്യക്തമാകുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുമെന്നും ബുദ്ധ ആചാര്യന്മാരുമായി ആശയവിനിമയം നടത്തുമെന്നും യാത്രക്കു മുന്നോടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ക്ഷണപ്രകാരം, പന്ത്രണ്ടു മുതല്‍ പതിനാലാം തീയതി വരെ നടക്കുന്ന ബുദ്ധപൂര്‍ണിമ ആഘോഷങ്ങളിലും കൊളംബോയില്‍ നടക്കുന്ന അന്താരാഷ്ട്ര ബുദ്ധ മഹോത്സവത്തിലെ വിശാഖ ദിനാഘോഷത്തിലും നരേന്ദ്രമോദി മുഖ്യാതിഥിയാകും.
ലങ്കയിലെ ഗംഗാരാമയ്യ ക്ഷേത്രം സന്ദര്‍ശിക്കുന്ന മോദി, അവിടുത്തെ പരമ്പരാഗതമായ ദീപം തെളിയ്ക്കല്‍ ചടങ്ങിലും പങ്കെടുക്കും. ഇന്ത്യയുടെ സാമ്പത്തികസഹായത്തോടെ നിര്‍മിച്ച അത്യാധുനിക സൗകര്യങ്ങളുള്ള, ഡിക്കോയ ആശുപത്രിയുടെ ഉദ്ഘാടനവും ലങ്കന്‍ സന്ദര്‍ശനത്തിനിടെ മോദി നിര്‍വഹിക്കും. ലങ്കയിലെ തമിഴ് വംശജരുമായും മോദി കൂടിക്കാഴ്ച നടത്തും.
സന്ദര്‍ശനത്തിനിടെ ലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ, മറ്റ് മുതിര്‍ന്ന മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായും മോദി ചര്‍ച്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: