ഗാന്ധിനഗര്‍: കുമരകത്ത് ഗ്രാമ പഞ്ചായത്ത് കമ്മറ്റിക്കെത്തിയ രണ്ടു ബിജെപി അംഗങ്ങളെ വധിക്കാന്‍ സിപിഎം ശ്രമം. ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമരകം എട്ടാം വാര്‍ഡ് അംഗം പുത്തന്‍പുരയില്‍ കൃഷ്ണേന്ദു (സേതു-34), 12-ാം വാര്‍ഡ് അംഗം വാര്യത്തുകടവ് വി.എന്‍. ജയകുമാര്‍ (32) എന്നിവരാണ് പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
പഞ്ചായത്തു കമ്മറ്റിയില്‍ പങ്കെടുക്കാന്‍ വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ബൈക്കിലെത്തിയതായിരുന്നു സേതുവും ജയകുമാറും. ഇവര്‍ പഞ്ചായത്തു പടിക്കലെത്തിയപ്പോള്‍ മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ച് മുപ്പതോളം വരുന്ന സിപിഎം സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു. കൊലപാതകശ്രമങ്ങളടക്കം നിരവധി കേസുകളില്‍ പ്രതിയായ ഡിവൈഎഫ്ഐ നേതാവ് മിഥുനിന്റെ (അമ്പിളി) നേതൃത്വത്തിലാണ് അക്രമം നടന്നത്. ബൈക്കില്‍ വന്നിറങ്ങിയ ബിജെപി അംഗങ്ങളെ വടിവാളും കമ്പിവടി ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായാണ് അക്രമിസംഘം നേരിട്ടത്. അടിയും വെട്ടുമേറ്റ് റോഡില്‍ കിടന്ന ഇവരെ നാട്ടുകാര്‍ ഓട്ടോറിക്ഷയിലാണ് കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചത്.
ഈ സമയം പഞ്ചായത്തുവക ആംബുലന്‍സ് സ്ഥലത്തുണ്ടായിരുന്നുവെങ്കിലും പരിക്കേറ്റു കിടന്ന ഗ്രാമപഞ്ചായത്ത് അംഗങ്ങളെ ആശുപത്രിയിലെത്തിക്കാന്‍ ഇതുപയോഗിച്ചില്ല. പഞ്ചായത്തു പ്രസിഡന്റും മറ്റംഗങ്ങളും നോക്കിനില്‍ക്കെയാണ് സിപിഎം ഗുണ്ടകള്‍ അക്രമം അഴിച്ചുവിട്ടത്.
സേതുവിന്റെ വലതുകാലിന് ഒടിവും കൈകാലുകള്‍ക്കും ശരീരമാസകലവും വെട്ടുമേറ്റിട്ടുണ്ട്.
ജയകുമാറിന്റെ കാലിന് ഒടിവും ശരീരത്തില്‍ ചതവും ഏറ്റിട്ടുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ജയകുമാറിനെ വധിക്കാന്‍ ശ്രമിക്കുകയും തല തല്ലിപ്പൊട്ടിക്കുകയും ചെയ്തതിലും മിഥുന് എന്ന അമ്പിളി പ്രതിയാണ്. യാതൊരു പ്രകോപനവും ഇല്ലാതെയാണ് സംഘടിച്ചെത്തിയ സിപിഎം അക്രമികള്‍ ഇന്നലെ പഞ്ചായത്തു അംഗങ്ങളെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: