ന്യൂദല്‍ഹി: മുത്തലാഖ് വിഷയത്തില്‍ നിലപാട് ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. മുത്തലാഖിന്റെ ഭരണഘടനാസാധുത പരിശോധിക്കുന്ന സുപ്രീം കോടതി ഭരണഘടന ബെഞ്ചിനു മുമ്പാകെ നടന്ന ആദ്യദിന വാദത്തിലാണ് കേന്ദ്രം നിലപാട് ആവര്‍ത്തിച്ചത്. മുത്തലാഖ് സ്ത്രീ സമത്വത്തിനും ലിംഗ നീതിക്കും എതിരാണെന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
എന്നാല്‍ മുത്തലാഖ് വിശ്വാസത്തിന്റെയും, വ്യക്തി നിയമത്തിന്റെയും ഭാഗമാണെന്നും അതിലിടപെടാന്‍ കോടതിക്ക് അധികാരമില്ലെന്നും മുസ്ലിം വ്യക്തിനിയമ ബോര്‍ഡിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ വാദിച്ചു. എല്ലാ വ്യക്തി നിയമങ്ങളും കേന്ദ്രത്തിന്റെ ചട്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും അതില്‍ മാറ്റം വരുത്തേണ്ടത് പാര്‍ലമെന്റാണെന്നും സിബല്‍ കോടതിയെ അറിയിച്ചു.
വിഷയത്തിലെ കേന്ദ്ര സര്‍ക്കാരിന്റെ വിശദവാദം അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തകി ഈ മാസം 15ന് നടത്തും. തുടര്‍ച്ചയായ ആറ് ദിവസത്തെ വാദത്തിനുശേഷം കോടതി വിധി പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: