അര്‍ച്ചകന്റെ പ്രഭാവംകൊണ്ടാണ് ശില ശിവനാകുന്നത് എന്നൊരു വിശ്വാസമുണ്ട്. (അര്‍ച്ചകസ്യ പ്രഭാവേന ശിലോഭവതി ശങ്കര) അതുപ്രകാരം ശരിയായ വിശ്വാസിയുടെയും ഭക്തന്റെയും മുന്നില്‍ വിഗ്രഹത്തിന്റേതായാല് പോലും ഊനം ഒരു പ്രശ്നമല്ല. അധികമൊന്നും പിന്നില്‍ പോകേണ്ടതില്ല. ശ്രീരാമകൃഷ്ണ പരമഹംസന്റെ ഉദാഹരണം നമ്മുടെ മുന്നിലുണ്ട്.
ദക്ഷിണേശ്വരത്തില്‍ താന്‍ പൂജിച്ചിരുന്ന ശ്രീകൃഷ്ണ വിഗ്രഹത്തിന്റെ കൈയൊടിഞ്ഞപ്പോള് ഒട്ടനവധി പണ്ഡിതന്മാര് ഊനം തട്ടിയ വിഗ്രഹം മാറ്റാന്‍ വിധിച്ചു. (നിങ്ങളുടെ ഓമനക്കുഞ്ഞിന്റെ കൈയൊടിഞ്ഞാല്‍ നിങ്ങള്‍ അതിനെ മാറ്റുമോ) എന്നതായിരുന്നു ശ്രീരാമകൃഷ്ണ ദേവന്റെ മറുചോദ്യം. അതിന് മുന്നില്‍ അവര്‍ക്ക് ഉത്തരം മുട്ടി. ഇന്നും ദക്ഷിണേശ്വരത്തെ ക്ഷേത്രത്തില്‍ ആ വിഗ്രഹം തന്നെയാണ്. പണ്ഡിതന് ഊനത്ത്വമുള്ളത്, എന്നാല്‍ സാധകന് ജീവനുള്ളത്. സമാജമുണരുമ്പോള് ഗണപതിയും നവഗ്രഹങ്ങളുമെല്ലാം അതിനു പിന്തുണ പ്രഖ്യാപിക്കും. ദേവപ്രശ്നങ്ങള്‍ ദേവന് പ്രശ്നമാകില്ല. ഉണര്‍ന്ന സമാജത്തിന് അനുകൂലവുമായിരിക്കും. സംശയവുമില്ല.
ഇതുവരെ പറഞ്ഞ് പോന്നത് ഐതിഹ്യങ്ങളുടെ കഥയായിരുന്നുവെങ്കില്‍ രണ്ട് ചരിത്ര സംഭവങ്ങള്‍ പറയാം. ദീര്‍ഘകാലത്തെ മുസ്ലീം ആക്രമണം ഹിന്ദുവിന്റെ കാഴ്ചപ്പാടിനെ ആകെ മറച്ചിരുന്നു. ചന്ദ്രഗുപ്ത മൗര്യന്റെയും സമുദ്രഗുപ്തന്റെയും യശോധര്മ്മന്റെയും ഖാരവേലന്റെയും ജയിഷ്ണു ഭാവം വളരെയേറെ മങ്ങിക്കഴിഞ്ഞിരുന്നു. ഹൈന്ദവ ഖഡ്ഗത്തിന്റെ വായ്ത്തല മടങ്ങിക്കഴിഞ്ഞിരുന്നു. ഹിന്ദു പ്രതിരോധത്തിന്റെ കടല്‍ ഭിത്തിക്കുള്ളില്‍ സ്വയം അമര്‍ന്ന് കഴിഞ്ഞിരുന്നു. അത് അവന്റെ വിഷ്ണത്തെയും സാരമായി ബാധിച്ചിരുന്നു.
പൂര്‍ണ്ണാവതാരവും സദാ വിജേതാവുമായ ശ്രീകൃഷ്ണ ഭഗവാന്റെ പ്രത്യുത്പന്ന മതിത്വവും സമര തന്ത്രവും ശരിക്കും ധരിക്കാനുള്ള ബുദ്ധിവൈഭവവും നഷ്ടപ്പെട്ട്, ഇക്കാലത്തവന് യോഗേശ്വരന് ഒരു പുതിയ പേര് പ്രദാനം ചെയ്തു- യുദ്ധക്കളം വിട്ട് ഓടിയവന്- അത് സംസ്കൃതത്തിലുമായിരുന്നില്ല. ഉത്തരേന്ത്യന്‍ ഭാഷകളിലായിരുന്നു. രണ് ഛോഡ് എന്നാണ്. (രണം വിട്ടവന് എന്നര്‍ത്ഥം) ഇങ്ങനെതന്നെ ഭഗവാന്റെ ദാസനാണ് പാവപ്പെട്ടവനായ ഈയുള്ളവന് എന്ന അര്‍ത്ഥത്തില്‍ രണ്ഛോഡ് ദാസ് എന്ന് വിളിക്കുന്നു. ഇന്നുമാപേര് നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: