ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ ആക്രമച്ച് ‘വരമ്പത്ത് തന്നെ കൂലി’ കൊടുക്കാന്‍ അണികളോട് ആഹ്വാനം ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇന്നലെ തലശ്ശേരിയില്‍ പറഞ്ഞിരിക്കുന്നു കേരളത്തില്‍ പോലീസ് ശക്തമല്ലാത്തതു കാരണമാണ് അക്രമങ്ങള്‍ കൂടി വരുന്നതെന്ന് (ജന്മഭൂമി, മേയ് 9). എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ദിവസം മുതല്‍ തുടങ്ങിയതാണ് സിപിഎം പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടവും അക്രമ പ്രവര്‍ത്തനങ്ങളും. മുഖ്യമന്ത്രിയായ ആഭ്യന്തര മന്ത്രി പാര്‍ട്ടി അണികളുടെ അക്രമങ്ങള്‍ക്ക് ചൂട്ടുപിടിച്ചു കൊടുക്കാന്‍ തയ്യാറുള്ള പാര്‍ട്ടിക്ക് വിശ്വസ്തരായ പോലീസുകാരെയാണ് എല്ലാ ശ്രേണികളിലും ഇളക്കി പ്രതിഷ്ഠിച്ചിട്ടുള്ളത്.
തങ്ങള്‍ക്ക് താല്പര്യമുള്ളപോലെ കേസുകള്‍ ‘കൈകാര്യം’ ചെയ്യുമെന്ന് ഉറപ്പുള്ള പോലീസുദേ്യാഗസ്ഥരെ പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം ഓരോ സ്ഥലത്തേക്കും മാറ്റി പ്രതിഷ്ഠിക്കലിനായിരുന്നല്ലോ സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടനെ മുന്‍ഗണന കൊടുത്തത്. അതിന്റെ തണലില്‍ കഴിഞ്ഞ 11 മാസങ്ങളില്‍ പാര്ട്ടിക്കാര് ചെയ്തുകൂട്ടിയ കൊലപാതകങ്ങള്‍ ഉള്‍പ്പടെയുള്ള അക്രമങ്ങള്‍ക്ക് കയ്യും കണക്കുമുണ്ടോ? അതില്‍ എത്ര ജീവനുകള്‍ പൊലിഞ്ഞു; എത്ര കോടികള്‍ നഷ്ടപ്പെട്ടു! അതിനെതിരായി പോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടി ഉണ്ടാകുന്നില്ല എന്ന് ബിജെപി നിരന്തരം പറഞ്ഞുകൊണ്ടിരിക്കുകയാണ്. അത് കേട്ടതായി പോലും സര്‍ക്കാരും പോലീസും ഇന്നുവരെ നടിച്ചിട്ടില്ല.
ഇപ്പോള്‍ കോടിയേരി ബാലകൃഷ്ണന് പൊടുന്നനെ ബോധോദയം ഉണ്ടായതാണോ? ചോര കണ്ടുകണ്ട് അദ്ദേഹത്തിന്റെ തല ചെകിടിച്ചോ? അതോ ടി.പി.സെന്‍കുമാര്‍ എന്ന സംസ്ഥാന പോലീസ് മേധാവിയുടെ കീഴില്‍ പാര്‍ട്ടിക്ക് ‘വേണ്ടപ്പെട്ട’ പോലീസുകാര്‍ അക്രമകാരികളായ കുട്ടി സഖാക്കളുടെ താളത്തിന് തുള്ളാന്‍ കൂട്ടാക്കുകയില്ല എന്ന ആശങ്കയോ? അതല്ല, പോലീസ് നിഷ്ക്രിയത്വം അക്രമകാരികള്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കുന്നുവെന്നും അതിനാല്‍ പോലീസിന്റെ ഭാഗത്തുനിന്ന് ജീവനും സ്വത്തിനും സുരക്ഷിതത്വം നല്കാന് ശക്തമായ നടപടി ആവശ്യമാണെന്നും അദ്ദേഹത്തിന് വെളിപാടുണ്ടായത് ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ ശുഭോദര്‍ക്കമാണ്.
ഈ മനോഭാവം 2016 മേയ് 25 മുതലെങ്കിലും പാര്‍ട്ടി സെക്രട്ടറിക്ക് ഉണ്ടായിരുന്നെങ്കിലെന്ന് കേരളത്തില്‍ ഓരോരുത്തരും ഇപ്പോള്‍ ആശിച്ചു പോകുന്നു.
ആര്. ഗോപാലകൃഷ്ണന് നായര്‍
ഏറ്റുമാനൂര്‍
കേന്ദ്രസര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കിയില്ല
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിക്ക് അപേക്ഷ നല്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗ്രൂപ്പ്-സി, ഗ്രൂപ്പ്-ഡി തസ്തികയിലേക്ക് ഇന്റര്‍വ്യൂ ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഇതനുസരിച്ച് കേരള സര്‍ക്കാരിന്റെ വിവിധ സ്ഥാപനങ്ങളിലേക്കുള്ള ജോലിക്കായി ഇന്റര്‍വ്യൂകള്‍ നാളിതുവരെ നിര്‍ത്തലാക്കിയിട്ടില്ല. ഇക്കാര്യം പരിശോധിച്ച് നടപടികളെടുക്കണമെന്ന് ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിക്കുന്നു.
സംസ്ഥാനത്തെ സഹകരണ വകുപ്പിന്റെ കീഴിലുള്ള അഞ്ച് കോഴ്സുകള്‍ (സംസ്ഥാന സഹകരണ സര്‍വീസ് എക്സാമിനേഷന് ബോര്‍ഡ്, സംസ്ഥാന സഹകരണ എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ്, സംസ്ഥാന സഹകരണ ഡെപ്പോസിറ്റ് ഗ്യാരന്റി ഫണ്ട് ബോര്‍ഡ്, സഹകരണ ഡവലപ്മെന്റ് ആന്റ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്) കേപ്പ്, സഹകരണ യൂണിയന്, സഹകരണ മേഖലയിലെ കിക്മ, കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളിലെ മുഴുവന്‍ നിയമനങ്ങളും പിഎസ്സിക്ക് വിടാന്‍ വേണ്ടി മുന്‍ യുവജന കമ്മീഷന് ചെയര്മാന് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത് അട്ടിമറിച്ചു.
നിയുക്ത യുവജന കമ്മീഷന് ചെയര്‍പേഴ്സണ്‍ ഇടപെട്ട് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാന്‍ ഉടനെ നടപടി സ്വീകരിക്കണം.
സുനില്‍ കുമാര്‍,
കൊല്ലം
പ്രതികരിക്കാൻ ഇവിടെ എഴുതുക: