ബാലുശ്ശേരി: അന്താരാഷ്ട്ര നിലവാരത്തിലുള്ള കായിക മത്സരവേദിയായി കിനാലൂര്‍ മാറുന്നു. ജൂണ്‍ രണ്ടാം വാരത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉഷ സ്കൂൡ സിന്തറ്റിക് ട്രാക് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന് ഉഷ സ്കൂള്‍ അണിഞ്ഞൊരുങ്ങുകയാണ്.
ആധുനിക സൗകര്യങ്ങളോടെ നാനൂറ് മീറ്ററ് സിന്തറ്റിക് ട്രാക്ക് ഉദ്ഘാടനം ചെയ്യുന്നതോടെ ഏറെകാലത്തെ സ്വപ്നമാണ് യാഥാര്‍ത്ഥ്യമാകുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള എല്ലായിനം പരിശീലനങ്ങളും ഇനി ഇവിടെ നല്കാന് കഴിയും. ഇപ്പോള്‍ വടക്കന്‍ കേരളത്തില്‍ കോഴിക്കോട് യൂണിവേഴ്സിറ്റി, കോഴിക്കോട് മെഡിക്കല്‍കോളേജ്, പയ്യന്നൂര്‍ ഏഴിമല നാവിക അക്കാദമി എന്നിവിടങ്ങളിലാണ് സിന്തറ്റിക് ട്രാക്ക് ഉള്ളത്. കിനാലൂരില്‍ സിന്തറ്റിക് ട്രാക്ക് യാഥാര്‍ത്യമാകുന്നതോടെ ഭാരതത്തിന്റെ കായിക കുതുപ്പിന് ഇനി വേഗത കൂടും. രാജ്യത്തിന്റെ അഭിമാനമായ ടിന്റുലൂക്ക ഉള്‍പ്പെടെയുള്ള കായിക താരങ്ങളുടെ ചിരകാല സ്വപ്നം കൂടിയാണ് സാക്ഷാത്കരിക്കപ്പെടുന്നത്. അഞ്ചു വര്‍ഷം കൊണ്ട് പൂര്‍ത്തിയായ ട്രാക്കിന്റെ നിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാര്‍ അഞ്ചു കോടി രൂപയാണ് അനുവദിച്ചത്.
നേരത്തെ സിന്തറ്റിക് ട്രാക്കിന്റെ അഭാവം കാരണം ടിന്റുവിനെ മംഗലാപുരത്ത് കൊണ്ടുവന്നാണ് പി.ടി. ഉഷ പരിശീലിപ്പിച്ചിരുന്നത്. കെ.എസ്.ഐ.ഡി.സി ഉഷ സ്കൂളിന് അനുവദിച്ച മുപ്പത് ഏക്കര്‍ സ്ഥലത്തിന്റെ ഒരു ഭാഗത്താണ് സിന്തറ്റിക് ട്രാക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ട്രാക്കിനോട് ചേര്‍ന്ന് പവലിയനും പരിശീലനത്തിനെത്തുന്ന കായിക താരങ്ങള്‍ക്കായി ശൗചാലയങ്ങളും നിര്‍മ്മിക്കേണ്ടതുണ്ട്. ഏഴ് അന്തര്‍ദേശീയ താരങ്ങളടക്കം പത്തൊന്‍പത് പെണ്‍കുട്ടികളാണ് ഉഷസ്കൂള്‍ അത്ലറ്റിക്സില് ഹോസ്റ്റല്‍ സംവിധാനത്തില്‍ പരിശീലനത്തിലുള്ളത്.
സ്കൂളിന് ചുറ്റുമതില്‍ ഇല്ലാത്തത് കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ട്. കെഎസ്ഐഡിസി ചുറ്റുമതില്‍ നിര്‍മ്മിക്കാനുള്ള സംവിധാനം ഒരുക്കണമെന്നാണ് സ്കൂള്‍ അധികൃതരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: