എരുമേലി: അകാരണമായി എരുമേലി തെക്ക് വില്ലേജ് ഓഫീസറെ സ്ഥലം മാറ്റിയതിന് പിന്നില്‍ സി പി ഐ പ്രാദേശിക നേതാവിന്റെ ഇടപെടലാണന്ന് ബി ജെ പി പൂഞ്ഞാര്‍ നിയോജക മണ്ഡലം പ്രസിഡന്റ് വി സി അജികുമാര്‍ പറഞ്ഞു.
എരുമേലി തെക്ക് വില്ലേജ് ഓഫീസ്സറായിരുന്ന ടിഎസ് . സനലിനെയാണ് സ്ഥലം മാറ്റിയത്. യാതൊരു കാരണവുമില്ലാതെ അപ്രധാനമായ കൊണ്ടൂര്‍ വില്ലേജിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.
സി പി ഐ യുടെ പ്രദേശിക നേതാവിനുള്ള വ്യക്തി വൈരാഗ്യമാണ് സ്ഥലം മാറ്റത്തിന് പിന്നിലെന്ന് ബി ജെ പി ആരോപിച്ചു. നിലവില്‍ കോട്ടയം ജില്ലയിലെ ഏറ്റവും വലിപ്പമേറിയതും തിരക്ക് കൂടിയതുമായ വില്ലേജാണ് എരുമേലി തെക്ക്. കഴിഞ്ഞ 201516, 2016 17 വര്‍ഷങ്ങളില്‍ ജില്ലയില്‍ സര്‍ട്ടിഫിക്കറ്റും മറ്റും കൃത്യമായി വിതരണം ചെയ്യുന്നതില്‍ മികച്ച വില്ലേജ് ഓഫീസ്സര്ക്കുളള അവര്‍ഡ് ലഭിച്ച വ്യക്തിയാണ് റ്റി. എസ്സ് സനല്‍.201314 വഷത്തില്‍ ഇടുക്കി ജില്ലയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ അവിടെ മികച്ച വില്ലേജ് ഓഫീസ്സര്ക്കുളള ബെസ്റ്റ്പെര്ഫോമന്സ് അവാര്‍ഡും സനലിന് ലഭിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ മികച്ച കാര്യനിര്‍വ്വഹണശേഷി ഉളളതും സമര്‍ത്ഥനുമായ ഓഫീസ്സറെ രാഷ്ട്രീയകാരണത്താല് അന്യായമായി അപ്രധാനമായ സ്ഥലത്തേയ്ക്ക് സ്ഥലം മാറ്റിയ നടപടി പ്രതിഷേധാര്‍ഹമാണന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ പകരം വില്ലേജ് ഓഫീസ്സറെ എരുമേലിയില്‍ നിയമിച്ചിട്ടുമില്ല.
സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ സര്‍ട്ടിഫിക്കറ്റിനും മറ്റും തിരക്ക് ഏറിയ സമയത്ത് വില്ലേജ് ഓഫീസര്‍ ഇല്ലാത്ത അവസ്ഥ ജനങ്ങളെ ബുദ്ധിമുട്ടിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: