തൊടുപുഴ: നഗരത്തിന് സമീപം വന്‍ സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെ കുറിച്ച് പോലീസിന് സൂചന ലഭിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ പോലീസ് തയ്യാറായിട്ടില്ല.
സംഭവത്തില്‍ സ്ഫോടകവസ്തു നിരോധന നിയമപ്രകാരം തൊടുപുഴ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബുധനാഴ്ച്ച ഉച്ചയോടെയാണ് തൊടുപുഴ മണക്കാട് റോഡിലെ നെല്ലിക്കാവിന് സമീപം മുണ്ടക്കല്‍ കരുണാകന്റെ ഉടമസ്ഥതയിലുള്ള വസ്തുവില്‍ നിന്നും സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. 188 ഇലക്ട്രിക് ഡിറ്റണേറ്റര്‍, 41 ജലാറ്റിന്‍ സ്റ്റിക്കുകള്‍ എന്നിവ ചാക്കില്‍ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു. ഏതു സമയവും ഉപയോഗിക്കാവുന്ന വിധത്തിലായിരുന്നു സ്ഫോടക വസ്തുക്കള്‍.
ഇലക്ട്രിക് കണക്ഷന് നല്‍കുന്നതിനനുസരിച്ച് പല സമയത്തായി പൊട്ടാവുന്ന വിധത്തില്‍ ഡിറ്റണേറ്ററുകള്‍ ഘടിപ്പിച്ചിരുന്ന 63 ഉം ഒറ്റത്തവണ വീതം പൊട്ടാവുന്ന 125 എണ്ണവുമാണ് ഉണ്ടായിരുന്നതെന്ന് പോലീസ് സൂചിപ്പിച്ചു. 41 ജലാറ്റിന്‍ സ്റ്റിക്കുകള്‍ പ്രത്യേകം പാക്കറ്റിലാക്കിയാണ് സൂക്ഷിച്ചിരുന്നത്. ഇവയെല്ലാം ഏത് വിധവും ഘടിപ്പിക്കാവുന്ന വിധത്തിലായിരുന്നു.കണ്ടെടുത്ത സ്ഫോടകവസ്തുക്കള്‍ കോടതിയുടെ അനുമതിയോടെ വഴിത്തലയിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. എന്ത് ആവശ്യത്തിനാണ് ഇവ തുറസ്സായ സ്ഥലത്ത് ഒളിപ്പിച്ചതെന്നത് ദുരൂഹമാണ്.
മീന്‍ പിടിക്കുന്നതിനാണ് ഇത്തരത്തില്‍ ഇവ ഇവിടെ സൂക്ഷിച്ചതെന്നാണ് നിഗമനമെങ്കിലും അട്ടിമറ സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്ജിതമാക്കിയിരിക്കുകായാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: