മറയൂര്‍: കാന്തല്ലൂര്‍ ഇടക്കടവില്‍ കാട്ടാന കൃഷി നശിപ്പിച്ചു. വണ്ണാന്തുറ ഫോറസ്റ്റ് ഡിവിഷന് കീഴില്‍പ്പെട്ട പുതുവെട്ടിലാണ് കാട്ടാനകൂട്ടം കൃഷിയിടത്തില്‍ ഇറങ്ങിയത്.
വനാതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്ന മുനിയാണ്ടിയുടെ കൃഷിയിടത്തിലാണ് ആന എത്തിയത്. ഇവിടുത്തെ കമുകിന്തോട്ടത്തിന് ഭാഗീകമായ നാശം സംഭവിച്ചിട്ടുണ്ട്. തമിഴ്നാട് മേഖലയില്‍ നിന്നാണ് ആന ഇവിടെ എത്തിയത്.
അതിര്‍ത്തിയോട് ചേര്‍ന്ന് വൈദ്യുത വേലി സ്ഥാപിച്ചിരുന്നെങ്കിലും ഇത് പ്രവര്‍ത്തിക്കാത്തത് വന്യ മൃഗങ്ങള്‍ വന്‍തോതില്‍ നാട്ടിലേക്ക് ഇറങ്ങുന്നതിന് കാരണമാകുന്നതായി സമീപവാസികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: