മുട്ടം: 110 കെ വി സബ് സ്റ്റേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിക്കുന്നു. ഈ മാസം അവസാനത്തോടെ ഉദ്ഘാടനം നടത്താന്‍ കഴിയും എന്ന വിശ്വാസത്തിലാണ് വൈദ്യുതി വകുപ്പ്.
സബ് സ്റ്റേഷന്റെ കണ്ട്രോള് റൂമിന്റെയും കെട്ടിടത്തിന്റെയും നിര്‍മ്മാണവും യന്ത്രസാമഗ്രികള്‍ സ്ഥാപിക്കുന്നതിനുള്ള യാര്‍ഡിന്റെ നിര്‍മ്മാണവുമാണ് ഇപ്പോള്‍ നടക്കുന്നത്. ചുറ്റുമതിലിന്റെ പണികള്‍ പൂര്‍ത്തിയായി. നടന്നു വരുന്ന എര്‍ത്തിങ് ജോലികള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകും. ബന്ധപ്പെട്ട ഉപകരണങ്ങള്‍ പൂര്‍ണ്ണമായും എത്തിച്ചേര്‍ന്നിട്ടില്ല.
ജില്ലാ കോടതി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ നിരവധി ഹോസ്റ്റലുകള്‍, വിവിധ ആശുപത്രികള്‍, വ്യാപാര സ്ഥാപനങ്ങള്‍, പണി പൂര്‍ത്തിയായി വരുന്ന ജില്ലാ ജയില്‍, വ്യവസായ സംരംഭങ്ങള്‍ തുടങ്ങി അനേകം സ്ഥാപനങ്ങള്‍ മുട്ടത്ത് സ്ഥിതി ചെയ്യുന്നുണ്ട്. മുട്ടത്ത് തുടര്‍ച്ചയായുണ്ടാകുന്ന വൈദ്യുതി പ്രശ്നങ്ങള്‍ക്ക് സബ് സ്റ്റേഷന് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ പരിഹാരമാകും. മുട്ടം വില്ലേജ് ഓഫീസിന് സമീപത്തുള്ള ഒരേക്കര്‍ സ്ഥലത്താണ് സബ്സ്റ്റേഷന് നിര്‍മ്മാണം നടക്കുന്നത്. എംവിഐപി യുടെ ഉടമസ്ഥതയിലുള്ള സ്ഥലം റവന്യു വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ഏറ്റെടുത്ത് വൈദ്യുതി വകുപ്പിന് കൈമാറുകയായിരുന്നു. സര്‍ക്കാര്‍ അഞ്ചരകോടി രൂപ അനുവദിച്ചു. മലങ്കര ഡാമിലെ ജലസംഭരണിയുമായി ബന്ധപ്പെട്ട സ്ഥലമായതിനാല്‍ ഏകദേശം രണ്ട് മീറ്ററോളം ഉയരത്തില്‍ തറ കെട്ടിയുയര്‍ത്തിയാണ് സബ്സ്റ്റേഷന്റെ നിര്‍മ്മാണം ആരംഭിച്ചത്. സബ് സ്റ്റേഷന്റെ സമീപത്തുകൂടി കടന്നു പോകുന്ന ടവര്‍ ലൈനില്‍ നിന്നുമാണ് സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നത്. ഇത് മൂലം വിദൂരസ്ഥലത്ത് നിന്നും വൈദ്യുതി ലൈന്‍ സ്ഥാപിക്കുന്നതിന്റെ അധിക സാമ്പത്തിക ചെലവ് ഒഴിവാക്കുവാന്‍ കഴിയും.
സബ് സ്റ്റേഷന്റെ കോമ്പൗണ്ടില്‍ ടവര്‍ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. വേള്‍ട്ടേജ് വ്യതിയാനം വലിയ പരാതികള്‍ക്കാണ് വഴിവെച്ചത്. വൈദ്യുതി പ്രശ്നം പരിഹരര
ിക്കണമെന്ന് ആവശ്യപ്പെട്ട് സമരവുമായി വ്യാപാരി സമൂഹം രംഗത്ത് വന്നിരുന്നു. തകരാര്‍ സംഭവിച്ചാല്‍ പരിഹാരം കാണാനും അധിക സമയം വേണ്ടി വന്നിരുന്നു. ഇതിനെല്ലാം പരിഹാരമാകുകയാണ് മുട്ടം സബ് സ്റ്റേഷന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: