അരൂര്‍: ദേശിയ പാത അധികൃതര്‍ നടത്തിയ കയ്യേറ്റം ഒഴിപ്പിക്കല്‍ ഏകപക്ഷീയമെന്ന് ആരോപണം. പലയിടങ്ങളിലും ഷെഡുകളുള്പ്പടെ പലതും നിലനില്‍ക്കുകയാണ്. പ്രമുഖ പത്രത്തിന്റെ പരസ്യം ഉള്‍ക്കൊള്ളുന്ന കൂറ്റന്‍ ആര്‍ച്ച് ഹൈവേക്ക് കുറുകെ അപകടം വിതക്കുന്ന തരത്തില്‍ നില്ക്കുന്നു. പൊളിച്ചു മാറ്റിയ ഷെഡുകളും സാമഗ്രികളും നീക്കം ചെയ്യാതെ റോഡില്‍ കൂട്ടിയിട്ടിരിക്കുന്നു. തൂണുകള്‍ മാറ്റാനായി ജെസിബി ഉപയോഗിച്ച് എടുത്ത കുഴികള്‍ പലതും മുടാതെ കിടക്കുന്നു. പൊളിച്ചുമാറ്റിയ തട്ടുകടകള്‍ തൊട്ടടുത്ത ദിവസം വീണ്ടും പാതയോരങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പലരേയും തൊടാതെ നടത്തിയ ഒഴിപ്പിക്കല്‍ നാടകം പ്രഹസനമാണെന്ന ആരോപണം ശക്തമാണ്. എല്ലാവര്ക്കും ബാധകമായ നിയമം ചിലരുടെ കാര്യത്തില്‍ ലംഘിക്കപ്പെട്ടതായി ഒഴിപ്പിക്കലിന് ഇരയാവര്‍ പറയുന്നു. ദേശിയ പാത അധികൃതരുടെ ഇരട്ടത്താപ്പ് നയംഅവസാനിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: