തിരുവനന്തപുരം: ജലക്ഷാമം പരിഹരിക്കുന്നതിനായി സംസ്ഥാനത്തെ ഇരുപത് നദികളിലായി 30 തടയണകള്‍ നിര്‍മ്മിക്കുമെന്ന് ജലവിഭവമന്ത്രി മാത്യു ടി.തോമസ് നിയമസഭയില്‍ പറഞ്ഞു. കെ.ബി.ഗണേഷ്കുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
നദികളില്‍ തടയണ നിര്‍മ്മിക്കേണ്ട സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടില്ല.
കിഫ്ബിയിലൂടെ ഫണ്ട് അനുവദിക്കും. ഇപ്പോള്‍ വെള്ളം തീരെയില്ലാതായ നദികള്‍ക്ക് മുന്‍ഗണന നല്‍കും. ഡാമുകളില്‍ ചെളി അടിഞ്ഞ് നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. ഇതുനീക്കം ചെയ്യുന്നത് പരിശോധിക്കും. ഹരിതകേരളം പദ്ധതിയില്‍ പൊതുകുളങ്ങളുടെ സംരക്ഷണത്തിന് പ്രാധാന്യം നല്‍കും.
ഗുജറാത്തില്‍ അഞ്ചുവര്‍ഷംകൊണ്ട് 6000 തടയണകള്‍ നിര്‍മ്മിച്ച കാര്യം കെ.ബി. ഗണേഷ്കുമാര് സഭയുടെ ശ്രദ്ധയില്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: