കുറ്റിയാടി: കഴിഞ്ഞ ദിവസം പെയ്തിറങ്ങിയ വേനല്‍മഴയിലും ചുഴലിക്കാറ്റിലും മലയോര മേഖലയില്‍ വ്യാപകനാശം. കാവിലുംപാറ, മരുതോങ്കര, നരിപ്പറ്റ, കായക്കൊടി, പഞ്ചായത്തുകളില്‍ വ്യാപകമായ കൃഷി നാശം. വാഴ ,ഗ്രാമ്പു, ജാതി, തെങ്ങ്, കവുങ്ങ്, തുടങ്ങിയ കൃഷി വിളകള്‍ വ്യാപകമായി നശിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കനത്ത ഇടിമിന്നലും ചുഴലിക്കാറ്റും ഉണ്ടായത്.
കാറ്റിലും ഇടിമിന്നലിലുമാണ് വ്യാപകമായ നഷ്ടം സംഭവിച്ചത് .കാവിലുംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ചന്ദ്രന്റെ വീടിന് മുകളില്‍ തെങ്ങ് വീണ് മേല്‍ക്കൂര തകര്‍ന്നു. നാഗം പാറ, കൂടല്‍, പൊയിലോംച്ചാല്‍, ചീത്ത പാട്, എന്നിവിടങ്ങളിലാണ് കനത്ത നാശനഷ്ടം ഉണ്ടായത്. കുടുംബശ്രീ യൂണിറ്റുകള്‍ പാട്ടത്തിനെടുത്ത് കൃഷി നടത്തി. മരച്ചീനി, വാഴ തുടങ്ങിയ ഏക്കര്‍ കണക്കിന്ന് കൃഷികളാണ് നശിച്ചത്. ചീത്ത പാട്, മൂന്നാം കൈ തുടങ്ങിയ ഭാഗങ്ങളിലെ കുടുംബശ്രീ യൂണിറ്റുകളുടെ കൃഷിയും ശക്തമായ കാറ്റില്‍ നശിച്ചു. കൃഷി നാശം സംഭവിച്ച കൃഷിഭൂമികള്‍ കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോര്‍ജ്, കൃഷി, റവന്യൂ വകുപ്പു ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു
വടകര: ആയഞ്ചേരിയില്‍ ഇടിമിന്നലില്‍ വീടിന് കേടുപറ്റി.മുക്കടത്തുംവയലിലെ നടക്കല്‍ മീത്തല്‍ ജാനകിയുടെ വീട്ടിലാണ് വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഇടിമിന്നല്‍ നാശം വിതച്ചത്. മിന്നലില്‍ വൈദ്യുതി മീറ്റര്‍ പൊട്ടിത്തെറിച്ചു.ഫ്യൂസും അനുബന്ധ സാമഗ്രികളും തകര്‍ന്നു.വീടിന് പുറകുവശത്തെ ചുമര് തകര്‍ന്നിട്ടുണ്ട്. ടി.വി സ്ഥാപിച്ചിരുന്ന മുറിയിലെ വയറിങും ഉപകരണങ്ങളും നശിച്ചു.
നരിനട: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് ഒന്‍പതില്‍ പെട്ട നരിനടയില്‍ വീടിനു മിന്നലേറ്റു. ഇടമന ജോസഫിന്റെ വീടാണിത്. ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. വീടിന്റെ പിന്‍വശത്ത് തറയും ജനല്‍ ഭാഗവും പൊട്ടിത്തകര്‍ന്നിട്ടുണ്ട്. വയറിംഗും ഇലക്ട്രോണിക്സ് ഉപകരണങ്ങളും കത്തി. വീടിനു സമീപത്തെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: