തൃശൂര്‍: പട്ടികജാതിക്കാരിയായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ പാസ്റ്റര്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ചു. പീച്ചി തെക്കെപായ്ക്കണ്ടം സാല്‍വേഷന്‍ ആര്‍മി ചര്‍ച്ചിലെ പാസ്റ്റര്‍ കോട്ടയം നെടുങ്കണ്ടം കറുകച്ചാല്‍ സ്വദേശി കുറ്റിക്കല്‍ വീട്ടില്‍ സനല്‍ കെ. ജെയിംസ് (35) ആണ് പ്രതി. 2013 മുതല്‍ 15 വരെ സാല്‍വേഷന്‍ ആര്‍മി ചര്‍ച്ചില്‍ വെച്ചും പാസ്റ്ററുടെ ഔദ്യോഗിക വസതിയില്‍ വെച്ചും പലവട്ടം പെണ്‍കുട്ടിയെ ബലാത്സംഗത്തിന് വിധേയമാക്കിയെന്നാണ് കേസ്.
പ്രതി കുറ്റക്കാരനാണെന്ന് തൃശൂര്‍ പോക്സോ സെഷന്‍സ് ജഡ്ജി നിക്സണ് എം.ജോസഫ് കണ്ടെത്തുകയായിരുന്നു. സ്കൂളിലെ ടീച്ചറോടാണ് പീഡനവിവരം കുട്ടി ആദ്യം പറയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേന വിവരം പീച്ചി പോലീസില്‍ അറിയിക്കുകയും പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.
പെണ്‍കുട്ടിയുടെ കൂട്ടുകാരിയും സഹപാഠിയുമായ മറ്റൊരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ഇയാള്‍ 40 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട് ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. മെഡിക്കല്‍ പരിശോധനയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് വിധേയയായതായി തെളിഞ്ഞിരുന്നു.
പ്രതിയുടെ ഭാര്യയും മകളും പ്രതിയോടൊപ്പം താമസിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഒല്ലൂര്‍ സിഐ ആയിരുന്ന എ. ഉമേഷ്, തൃശൂര്‍ എസിപി ആയിരുന്ന ശിവവിക്രം എന്നിവരാണ് കേസ് അന്വേഷിച്ചത്. ശിക്ഷ ഇന്ന് വിധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: