കോട്ടയം: വിജ്ഞാന വിനിമയരംഗത്ത് അത്യപൂര്‍വ്വ നേട്ടങ്ങള്‍ കൈവരിക്കുകയെന്ന ലക്ഷ്യത്തിലേക്ക് എംജി സര്‍വ്വകലാശാല എത്തുന്നു. കേരളത്തിലെ ഇതര സര്‍വ്വകലാശാലകള്‍ സര്‍ക്കാര്‍ ഡേറ്റാ സെന്ററിനെ ആശ്രയിക്കുമ്പോള്‍ എംജി സര്‍വ്വകലാശാല സ്വന്തമായി ഡേറ്റാ സെന്റര്‍ സ്ഥാപിച്ചാണ് സ്വയം പര്യാപ്തത കൈവരിച്ചിരിക്കുന്നത്.
വിവരസാങ്കേതിക വിദ്യയിലൂടെ അക്കാദമിക രംഗത്ത് വിജ്ഞാന സംഭരണത്തിനും വിതരണത്തിനുമായി സ്ഥാപിച്ച ഡേറ്റാസെന്റര്‍ ഭാവിയില്‍ സര്‍വ്വകലാശാലയുടെ മൂല്യവത്തായ കമ്പ്യൂട്ടറധിഷ്ഠിത വിജ്ഞാനപ്രസരണത്തിന് അടിത്തറയാകും. ഇവിടെ സ്ഥാപിതമായ കാമ്പസ് നെറ്റ് വര്‍ക്ക് സംവിധാനം വഴി സര്‍വ്വകലാശാലയിലും ലോകത്തെവിടെയുമുള്ള വിജ്ഞാനസമ്പത്തിന്റെ അതിവേഗ വിനിമയം അഫിലിയേറ്റഡ് കോളേജുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കും. സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ സ്ഥാപനമാണ് എംജി സര്‍വ്വകലാശാല.
അക്കാദമിക വിജ്ഞാന വിനിമയത്തിനുപുറമേ പരീക്ഷ, ചോദ്യപേപ്പര്‍ തുടങ്ങിയവയുടെ സുരക്ഷിതമായ ഡേറ്റാ കൈമാറ്റം ഇതുവഴി സാധ്യമാകും. സര്‍വ്വകലാശാലാ വെബ്സൈറ്റും ഓണ്‍ലൈന്‍ സേവനങ്ങളും വേഗതയില്‍ പ്രവര്‍ത്തിക്കും.
സര്‍വ്വകലാശാലയിലെ അക്കാദമിക സെമിനാറുകളിലും പ്രഭാഷണങ്ങളിലും സമ്മേളനങ്ങളിലും വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ കോളേജുകള്‍ക്ക് പങ്കെടുക്കാനാകും. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം ജൂണില്‍ നടത്തുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: