തിരുവനന്തപുരം: കുട്ടികളെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് 142 പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടുള്ളത് തിരുവനന്തപുരം ജില്ലയിലാണ് (22). കോഴിക്കോട് 18, കാസര്‍കോഡ് 15, കൊല്ലം എറണാകുളം ജില്ലകളില്‍ നിന്ന് 14 വീതവും തൃശൂരില്‍ നിന്ന് 11 പരാതികളും ലഭിച്ചു. കേസുകളുമായി ബന്ധപ്പെട്ട് 165 പേരെ അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടുപോയ കുട്ടികളില്‍ ഒരു കുട്ടിയെ ഇനിയും കണ്ടെത്താനുണ്ട്.
കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് 1,671 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കേസുമായി ബന്ധപ്പെട്ട് 1,627 പേരെ അറസ്റ്റു ചെയ്തു. ഏറ്റവും കൂടുതല്‍ പരാതി ലഭിച്ചത് എറണാകുളത്തുനിന്നുമാണ്. 224. തൃശൂരില്‍ 178 കേസും കോഴിക്കോട് 168, തിരുവനന്തപുരം 165, കൊല്ലം 145 കേസും രജിസ്റ്റല്‍ ചെയ്തു.
11 മാസത്തിനകം പന്ത്രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നതായി മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂരില്‍ ആറും, കോഴിക്കോട് പാലക്കാട് എന്നിവിടങ്ങളില്‍ രണ്ട് വീതവും കൊല്ലം, കോട്ടയം ജില്ലകളില്‍ ഓരോ കൊലപാതകങ്ങളും നടന്നു. സ്വഭാവദൂഷ്യത്തിന്റെയും അഴിമതിയുടെയും പേരില്‍ 485 പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: