തിരുവനന്തപുരം: മാലിന്യസംസ്കരണത്തില്‍ സര്‍ക്കാര്‍ തുടരുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് ഒ.രാജഗോപാല്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ സര്‍ക്കാര്‍ വീഴ്ചയ്ക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസ് അവതരണത്തിനിടെ സംസാരിക്കുകയായിരുന്നു രാജഗോപാല്‍.
കേരളത്തില്‍ പകര്‍ച്ചവ്യാധികള്‍ ബാധിക്കുന്നതിന് പ്രധാനകാരണം മാലിന്യസംസ്കരണരംഗത്തെ പരാജയമാണ്. എല്ലായിടത്തും മാലിന്യങ്ങള്‍ കൂടിക്കിടന്ന് ചീഞ്ഞുനാറുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ അമൃതം പദ്ധതിയില്‍ 719 കോടി രൂപ മാലിന്യസംസ്കരണത്തിനായി അനുവദിച്ചതില്‍ വെറും മൂന്നുകോടി രൂപയാണ് ചെലഴിച്ചത്.
ഇതില്‍ 2.9 കോടി രൂപയും ഭരണനിര്വഹണപ്രവര്ത്തനങ്ങള്ക്കാണ് ചെലവിട്ടത്. രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ കാരണമിതാണെന്നും രാജഗോപാല്‍ ഇറങ്ങിപ്പോക്കിനു മുമ്പു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: