തിരുവനന്തപുരം: നടന് വിജയരാഘവന് മരിച്ചെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം. ബുധനാഴ്ചയാണ് നടന് വിജയരാഘവന് മരിച്ചെന്ന വാര്‍ത്ത പ്രചരിക്കാനാരംഭിച്ചത്. വിജയരാഘവന്റെ പടംവച്ച ആംബുലന്‍സ് സഞ്ചരിക്കുന്ന ചിത്രംസഹിതമായിരുന്നു പ്രചാരം. ഫെയ്സ്ബുക്ക്, വാട്സാപ്പ് എന്നിവ വഴി നടന്ന പ്രചാരണത്തിനെതിരെ ഒടുവില്‍ വിജയരാഘവന് തന്നെ രംഗത്തെത്തി.
ജീവിച്ചിരിക്കുമ്പോള്‍ തന്നെ മരണവാര്‍ത്ത സ്ഥിരീകരിക്കാന്‍ വിളിക്കുന്നവരോട് മറുപടി പറയുന്നതില്‍ ആഹ്ലാദമുണ്ടെന്നു പറഞ്ഞ വിജയരാഘവന് മകന് പറഞ്ഞാണ് താന്‍ വിവരം അറിഞ്ഞതെന്നും കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച രാത്രി ഒരുമണിവരെ നിരന്തരം ഫോണ്‍ വന്നുകൊണ്ടിരുന്നു. മറുപടി പറഞ്ഞ് മടുത്ത് അവസാനം സ്വിച്ച് ഓഫ് ചെയ്തുവച്ചു. ഒരുമാസം മുമ്പ് എറണാകുളത്ത് ഫിഷറീസ് കോളേജില്‍ നടന്ന ‘രാമലീല’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ആരോ എടുത്ത ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. രാമലീലയില്‍ താന്‍ അവതരിപ്പിച്ച കഥാപാത്രം മരിക്കുന്നതും മൃതദേഹം ആംബുലന്‍സില്‍ കൊണ്ടുപോകുന്നതുമായ ദൃശ്യങ്ങളുണ്ട്. ഇതാണ് യഥാര്‍ഥ മരണമാക്കി മാറ്റി സോഷ്യല്‍ മീഡിയ ആഘോഷിച്ചത്- അദ്ദേഹം പറഞ്ഞു.
ആര്‍ക്കും ആരെപ്പറ്റിയും എന്തും പറയാമെന്ന് വന്നിരിക്കുന്ന കാലത്ത് എന്ത് ചെയ്യാനാകുമെന്നാണ് വിജയരാഘവന്റെ ചോദ്യം. ആരാണ് ഇവിടെ നിയമം പാലിക്കുന്നത്? ഇതിനൊക്കെ എന്ത് നിയമമാണ് ഈ നാട്ടിലുള്ളത് ? ഇതിനെയൊക്കെ വെറുതെയങ്ങ് അവഗണിക്കാം. അത് മാത്രമാണ് വഴിയെന്നും വിജയരാഘവന് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: