കൊച്ചി: കൂത്തുപറമ്പ് വെടിവെയ്പ് കേസുമായി ബന്ധപ്പെട്ട് പോലീസുകാര്‍ക്കെതിരേ നിലവിലുണ്ടായിരുന്ന കേസ് ഹൈക്കോടതി റദ്ദാക്കി. വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നല്കിയ സ്വകാര്യ അന്യായത്തിന്മേലുള്ള കേസാണ് റദ്ദാക്കിയത്.
എസ്.പിയായിരുന്ന രവത ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരുന്നത്. എന്നാല്‍ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ മുന്‍കൂര്‍ പ്രോസിക്യൂഷന് അനുമതിയില്ലാതെയാണ് കേസെടുത്തതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.
1995 ലാണ് പോലീസുകാര്‍ക്കെതിരേ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരുന്നത്. 1994 നവംബറിലായിരുന്നു കൂത്തുപറമ്പ് വെടിവെയ്പ്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ കെ.കെ. രാജീവന്, ബാബു, മധു, റോഷന്, ഷിബുലാല്‍ എന്നിവരാണു വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. അന്നു സഹകരണ മന്ത്രിയായിരുന്ന എം.വി. രാഘവന്റെ യോഗത്തിനിടെ ഉണ്ടായ സംഘര്‍ഷമാണു വെടിവയ്പ്പില്‍ കലാശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: