ബെംഗളൂരു: ഇന്ത്യയിലെ പ്രമുഖ ഏഴു ഐടി കമ്പനികള്‍ ഈ വര്‍ഷം 56,000 ജീവനക്കാരെ പിരിച്ചു വിടുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്‍ഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്നോളജീസ്, യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൊഗ്നിസന്റ് ടെക്നോളജി സൊല്യൂഷന്‍സ് കോര്പ്പറേഷന്, ഡിഎക്സ്സി ടെക്നോളജി, ഫ്രാന്‍സ് ആസ്ഥാനമായ കാപ്ജെയ്മിനി എസ്.എ എന്നിവയാണ് പിരിച്ചു വിടലിനൊരുങ്ങുന്നത്.
ഈ കമ്പനികളില്‍ 12 ലക്ഷം ജീവനക്കാരാണുള്ളത്. ഇവരില്‍ നിന്ന് 4.5 ശതമാനത്തെയാണ് പിരിച്ചു വിടുക. പിരിച്ചുവിടലിന്റെ ഭാഗമായി ഏഴ് കമ്പനികളും നിരവധി ജീവനക്കാരുടെ റേറ്റിംഗ് മോശമാണെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കിയിട്ടുണ്ട്.
കോഗ്നിസന്റില്‍ 15,000 പേരെ ബക്കറ്റ് 4 വിഭാഗത്തിലേക്ക് തരംതാഴ്ത്തിയിരിക്കുന്നത്. ഇന്‍ഫോസിസില്‍ 3000 സീനിയര്‍ മാനേജര്‍മാരെ മെച്ചപ്പെടാനുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഡിഎക്സ്സി ടെക്നോളജി ഇന്ത്യയിലെ ഓഫീസുകളുടെ എണ്ണം മൂന്നു വര്‍ഷം കൊണ്ട് 50 ല്‍നിന്ന് നിന്ന് 26 ആക്കി ചുരുക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കമ്പനിയുടെ 1,75,000 ജീവനക്കാരില്‍ 10,000 പേരോട് ഈ വര്‍ഷം പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടാന്‍ തീരുമാനിച്ചുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: