ന്യൂദല്‍ഹി: വിവാദമദ്യരാജാവ് വിജയ് മല്ല്യ ക്രിമിനല്‍ ഗൂഡാലോചന നടത്തി ബാങ്കുകളെ വഞ്ചിച്ചെന്ന് സിബിഐയും എന്‍ഫോഴ്സ്മെന്റും ബ്രിട്ടനിലെ ക്രൗണ്‍ പ്രോസിക്യൂഷന് സര്‍വീസിനെ ബോധിപ്പിച്ചു. മല്ല്യയെ വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ എന്‍ഫോഴ്സ്മെന്റ് സംയുക്ത സംഘമാണ് ബ്രിട്ടീഷ് പ്രോസിക്യൂഷനില്‍ ഇങ്ങനെ വാദിച്ചത്.
ഈ മാസം 17നാണ് പ്രോസിക്യൂഷന് വാശദമായ വാദം കേള്‍ക്കുക. അതിന്റെ ഭാഗമായി ശക്തമായ വാദമുഖങ്ങള്‍ നല്കാന് അവര്‍ ആവശ്യപ്പെട്ടിരുന്നു. കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ പ്രവര്‍ത്തനത്തിന് എന്നു പറഞ്ഞാണ് വായ്കള് തരപ്പെടുത്തിയത്. ഐഡിബിഐ ചെയര്‍മാനെ പറഞ്ഞ് വിശ്വസിപ്പിച്ച് 900 കോടിയാണ് വാങ്ങിയത്.
പല ബാങ്കുകള്‍ക്കായി 9000 കോടിയിലേറെ രൂപയാണ് മല്ല്യ കുടിശിക വരുത്തിയത്. വായ്പ്പയെടുത്ത പണമെല്ലാം ഇന്ത്യയിലും പുറത്തും കള്ളപ്പേരുകളിലുള്ള കമ്പനികളിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു.
ബാങ്കുകളുടെ പരാതിയില്‍ അന്വേഷണ തുടങ്ങിയതറിഞ്ഞ് മല്യ ബ്രിട്ടനിലേക്ക് മുങ്ങുകയായിരുന്നു. വിവിധ കമ്പനികളല്‍ തനിക്കുള്ള ഓഹരികള്‍ വിറ്റശേഷമാണ് ഇയാള്‍ മുങ്ങിയത്. അവര്‍ പ്രോസിക്യൂഷനെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: