ന്യൂദല്‍ഹി:വോട്ടിങ് മെഷീനില്‍ കൃത്രിമം നടക്കുന്നുമെന്ന ആരോപണം തെളിയിക്കാന്‍ ആംആദ്മി പാര്‍ട്ടിയ്ക്കും ബിഎസ്പിയ്ക്കും രണ്ട് ദിവസത്തെ സമയം അനുവദിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. വോട്ടിങ്ങ് യന്ത്രങ്ങളില്‍ അപാകതയുണ്ടെന്ന ആരോപണം ചര്‍ച്ച ചെയ്യാനും യന്ത്രങ്ങള്‍ സുരക്ഷിതമാണെന്ന് കാട്ടിക്കൊടുക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന് വിളിച്ച സര്‍വ്വ കക്ഷി യോഗത്തിലാണ് കമ്മീഷന് നിലപാട് വ്യക്തമാക്കിയത്.
ഏഴ് ദേശീയ പാര്‍ട്ടികളുടെയും 35 സംസ്ഥാന പാര്‍ട്ടികളുടെയും പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. വോട്ടിങ് മെഷീന് നിര്‍മിക്കുന്ന സ്ഥാപനങ്ങളിലെ വിദഗ്ധരും ഐ.ഐ.ടിയിലെ എന്‍ജിനീയര്‍മാരും നിലവിലെ വോട്ടിങ് മെഷീന്റെ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു.
യുപി നിയമസഭാ തെരഞ്ഞെടുപ്പിലും ദല്‍ഹി തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപി വന്‍വിജയം കൈവരിച്ചതോടെ തെരഞ്ഞെടുപ്പ് യന്ത്രങ്ങളില്‍ തിരിമറി നടത്തിയെന്ന ആരോപണവുമായി ആംആദ്മി പാര്‍ട്ടിയും ബിഎസ്പിയും രംഗത്തു വന്നിരുന്നു.
ഈ പശ്ചാത്തലത്തില്‍ സര്‍വ്വ കക്ഷിയോഗം വിളിക്കുമെന്നും യന്ത്രങ്ങളില്‍ തിരിമറി നടത്താനാവല്ലെന്ന് യോഗത്തില്‍ തെളിയിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: