ന്യൂദല്‍ഹി: കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ് കര്ണന് സുപ്രീം കോടതിയില്‍ വീണ്ടും തിരിച്ചടി. കോടതിയലക്ഷ്യക്കേസില്‍ ആറു മാസത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട ജസ്റ്റീസ് കര്‍ണന്റെ മാപ്പപേക്ഷ കോടതി സ്വീകരിക്കാത്തതാണ് തിരിച്ചടിയായത്.
നിരുപാധികം മാപ്പ് പറയാമെന്ന് അറിയിച്ച് കര്‍ണന്റെ അഭിഭാഷകന് കഴിഞ്ഞ ദിവസം നല്കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. കേസില്‍ അറസ്റ്റ് ഒഴിവാക്കണമെന്ന അപേക്ഷ പിന്നീട് പരിഗണിക്കും. ജഡ്ജിമാരെത്തുന്ന മുറയ്ക്ക് ഹര്‍ജി പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു.
കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റീസിനെ അറസ്റ്റ് ചെയ്യാന്‍ ജസ്റ്റീസ് കര്ണന് ഉത്തരവിട്ടതിനു പിന്നാലെയാണ് സുപ്രീം കോടതി നടപടിയെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: