മെല്‍ബണ്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പിന്മാറാന് ഓസ്ട്രേലിയയുടെ മുന്‍നിര താരങ്ങളോട് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടു. താരങ്ങള്‍ക്ക് ആവശ്യമായ വിശ്രമം കിട്ടാനും ഓസ്ട്രേലിയന്‍ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതമാക്കാനുമാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നടപടി. ഇതിനായി താരങ്ങള്‍ക്ക് വാര്‍ഷിക കരാറിന് പകരം മൂന്ന് വര്‍ഷത്തേക്കുള്ള പുതിയ ദീര്‍ഘകാല കരാറും നല്കി.
ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്സല്‍വുഡ് എന്നിവരോടാണ് ഐ പിഎല്ലില്‍ നിന്ന് പിന്‍വാങ്ങാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഓസ്ട്രേലിയ ഇഗ്ലണ്ട് എന്നിവരെ ഉള്‍പ്പെടുത്തി അമേരിക്കയിലെ ഫ്ളോറിഡയില്‍ ത്രിരാഷ്ട്ര ടൂര്‍ണമെന്റ് നടത്താന്‍ ബിസിസിഐ ശ്രമിക്കവേയാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നടപടി. കഴിഞ്ഞ വര്‍ഷം ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും അമേരിക്കയില്‍ 20-20 കളിച്ചത് വന്‍ വിജയമായിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ ഭാഗമാണ് പുതിയ നീക്കമെന്നും സൂചനയുണ്ട്. ഇതുവരെ ഇന്ത്യ തീരുമാനിക്കുംപോലെ ആയിരുന്നു കാര്യങ്ങള്‍. എന്നാല്‍ പരിഷ്കാരങ്ങള്‍ വന്നതോടെ ഇന്ത്യയുടെ മേധാവിത്തം ഏറക്കുറെ അവസാനിച്ചു. സാമ്പത്തിക കാര്യങ്ങളിലടക്കം വോട്ടെടുപ്പില്‍ ഓസ്ട്രേലിയയും ഇംഗ്ലണ്ടും ഇന്ത്യയെ പിന്തുണച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: