ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് പുറത്താക്കപ്പെട്ട എഎപി മന്ത്രി കപില്‍ മിശ്രയുടെ അമ്മയുടെ കത്ത്. തന്റെ മകനെതിരെ കള്ളപ്രചാരണം നടത്തുകയാണ്. തികഞ്ഞ നുണകളാണ് കേജ്രിവാള് പറയുന്നത്. ‘എത്ര നുണകളാണ് അരവിന്ദ്’ അമ്മ അന്നപൂര്‍ണ മിശ്ര ചോദിച്ചു.
എന്റെ മകന്റെ ചോദ്യത്തിന് തീര്‍ച്ചയായും താങ്കള്‍ മറുപടി പറയണം. ഇത് സംഭവിക്കുമെന്ന് വിശ്വസിക്കുന്നുമില്ലെന്നും അവര്‍ കത്തില്‍ പറയുന്നു.
എഎപി നേതാക്കളുടെ വിദേശയാത്രകള്‍ക്കുള്ള ഫണ്ട് എങ്ങനെയാണ് കണ്ടെത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ലെന്ന് താങ്കള്‍ നേരത്തെ പറഞ്ഞകാര്യം ഓര്‍ക്കുന്നുണ്ടോയെന്ന് ഇവര്‍ ചോദിച്ചു. ദല്‍ഹി മുഖ്യമന്ത്രിയെന്ന നിലയില്‍ രണ്ട് കോടി രൂപ കൈപ്പറ്റിയെന്ന ആരോപണത്തെക്കുറിച്ച് മറുപടി പറയേണ്ടതല്ലേ. നിങ്ങള്‍ മിശ്രയെ ബിജെപി ഏജന്റായും കള്ളം പറയുന്നതായും ആരോപിച്ചു.
കപിലുമൊത്ത് നിങ്ങള്‍ പ്രവര്ത്തിച്ചിട്ടുള്ളതാണല്ലോ. അവനെ നിങ്ങള്‍ക്ക് മനസ്സിലാക്കുവാനായിട്ടില്ല. അവന് യഥാര്‍ത്ഥത്തില്‍ സത്യത്തിന്റെ ഏജന്റ് മാത്രമാണ്. 2007ല്‍ ദല്‍ഹിയില്‍ മോഹല്ല സഭ സംഘടിപ്പിച്ചത് ഞാനായിരുന്നു. താങ്കളും സുഹൃത്തുക്കളും അതില്‍ പങ്കെടുക്കുകയും അഭിനന്ദിക്കുകയും ചെയ്തു. അന്നൊരു പാര്ട്ടിയുണ്ടായിരുന്നില്ല. ഇന്ന് തങ്കള്‍ എത്രയോ താഴെക്ക് നിലംപതിച്ചിരിക്കുന്നതായും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: