ന്യൂദല്‍ഹി : 2030 ഓടെ രാജ്യത്ത് ഇലക്ട്രിക് കാറുകള്‍ കൊണ്ടുവരാന്‍ നിതി ആയോഗിന്റെ നിര്‍ദ്ദേശം. രാജ്യത്തു നിന്ന് പുറന്തള്ളപ്പെടുന്ന കാര്‍ബണിന്റെ അളവ് കുറയ്ക്കുന്നതിനായാണ് ഈ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് 15 വര്‍ഷത്തെ പദ്ധതിയും നിതി ആയോഗ് സമര്‍പ്പിച്ചിട്ടുണ്ട്. ഹരിത കാര്‍ എന്ന രീതിയില്‍ ഇലക്ട്രിക് കാറുകള്‍ വികസിപ്പിക്കാനാണ് പ്രധനമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഈ സമതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
134 പേജുകളുള്ള നിതി ആയോഗിന്റെ റിപ്പോര്‍ട്ട് നടപ്പാക്കുകയാണെങ്കില്‍ ഇന്ത്യ ശുചിത്വ പൂര്‍ണ്ണമായ രാജ്യമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന റോക്കി മൗന്ടെയിന് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലാണ് നിതി ആയോഗ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഇതു പ്രകാരം പൊതു നിരത്തുകളില്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ കാറുകള്‍ രാജ്യത്ത് നിര്‍ത്തലാക്കാനാണ് സമിതി ആദ്യം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പെട്രോളിനും, ഡീസലിനും നികുതി ഏര്‍പ്പെടുത്താനും ഇതുവഴി ഇലക്ട്രിക് കാറുകളുടെ വില്‍പ്പന മെച്ചപ്പെടുത്താനും നിതി ആയോഗ് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: