ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ തെക്ക് പടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലുണ്ടായ സ്ഫോടനത്തില്‍ 25 പേര് മരിച്ചു. സെനറ്റിലെ ഉപചെയര്മാന് മൗലാന അബ്ദുല്‍ ഗഫൂര്‍ ഹൈദരി അടക്കം നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ജമാഅത്ത് ഇ ഇസ്ലാമി നേതാവ് കൂടിയാണ് ഹൈദരി. ചെറിയ പരിക്കുകള്‍ മാത്രമാണ് ഉള്ളതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സ്ഫോടനത്തിന്റെ ലക്ഷ്യം ഹൈദരിയായിരുന്നു. സ്ഫോടനത്തില്‍ ഹൈദരിയുടെ ഡ്രൈവര്‍ മരിച്ചു.
പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള മസ്തുംഗിലെ സെമിനാരിയില്‍ മതപ്രഭാഷണത്തിന് ശേഷം പുറത്തേക്ക് വരുമ്പോഴായിരുന്നു സ്ഫോടനം. ചാവേര്‍ ആക്രമണമാണെന്നാണ് സൂചന. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: