ചാലക്കുടി: ബംഗളൂരുവില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം നല്കി കോടികള്‍ തട്ടിയെടുത്ത യുവാവിനെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.എസ്.ഷാജുവും സംഘവും അറസ്റ്റ് ചെയ്തു. കാസര്‍കോഡ് പടന്ന സ്വദേശി ആട്രിയം പിവികെ വീട്ടില്‍ മൂസൈഫ് ഷാന്‍ മുഹമ്മദിനെയാണ്(23) ബംഗളൂരുവില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.
ബംഗളൂരു മടിവാളയിലൂള്ള സ്വകാര്യ മെഡിക്കല്‍ കോളേജില്‍ റേഡിയോളജി എംഡിക്ക് സീറ്റ് തരപ്പെടുത്തി കൊടുക്കാമെന്ന് ഉറപ്പ് കൊടുത്താണ് രണ്ട് കോടിയോളം രൂപ തട്ടിയെടുത്തത്. 2016 ഒക്ടോബര്‍ മുതല്‍ 2017 മാര്‍ച്ച് വരെ പല തവണകളായി നേരിട്ടും ബാങ്ക് അക്കൗണ്ടിലേക്കുമായി രണ്ട് കോടി അഞ്ച് ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നുവെന്നാണ് പരാതി.
ബംഗളൂരു കേന്ദ്രമാക്കി സ്വീക്കേഴ്സ് ഗ്ലോബല്‍ എന്ന വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി നടത്തി വരികയായിരുന്ന പ്രതിപോലീസ് എത്തിയപ്പോള്‍ കാസര്‍കോടേക്ക് മുങ്ങി. തുടര്‍ന്ന് പ്രതിയെ പിന്തുടര്ന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഡിവൈഎസ്പി സി.എസ്.ഷാഹുല്‍ ഹമീദിന്റെ നിര്‍ദ്ദേശാനുസരണം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘംമാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ ജയേഷ് ബാലന്, അഡീഷണല്‍ എസ്.ഐമാരായ വി.എസ്. വല്‍സകുമാര്‍, ക്രൈം സ്ക്വാഡ് അംഗങ്ങളായ സതീശന് മട്ടപ്പാട്ടില്, വി.എസ്.അജിത്കുമാര്‍, പി.എം.മൂസ, ഷിജോ തോമസ് എന്നിവര്‍ പോലീസ് സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: